Tuesday, June 8, 2010

ലോകത്തിലെ ഏറ്റവും മഹാനായ സാഹിത്യകാരൻ ആര്?

ലോകത്തിലെ ഏറ്റവും മഹാനായ സാഹിത്യകാ‍രൻ ആരെന്ന ചോദ്യത്തിനു ടി.എസ്.എലിയറ്റ് പറഞ്ഞ ഉത്തരം:അതു ബൈബിൾ പഴയ നിയമ ഗ്രന്ഥകാരനായ ഇയ്യോബ് ആണു.ഇയ്യൊബിന്റെ പുസ്തകത്തിൽ നിന്നൊരു മനോഹര ഭാഗം താഴെ(അധ്യായം 39-40)
അനന്തരം യഹോവ ചുഴലിക്കാറ്റില്‍ നിന്നു ഇയ്യോബിനോടു ഉത്തരം 

അരുളിച്ചെയ്തതെന്തെന്നാല്‍:

അറിവില്ലാത്ത വാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍?
നീ പുരുഷനെപ്പോലെ അര മുറുക്കികൊള്‍ക; ഞാന്‍ നിന്നോടു 

ചോദിക്കും; എന്നോടു ഉത്തരം പറക.

ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു 

വിവേകമുണ്ടെങ്കില്‍ പ്രസ്താവിക്ക.
   
അതിന്റെ അളവു നിയമിച്ചവന്‍ ആര്‍? നീ അറിയുന്നുവോ? അല്ല, 

അതിന്നു അളവുനൂല്‍ പിടിച്ചവനാര്‍?
  
പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും 

ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുംകയും ചെയ്തപ്പോള്‍

അതിന്റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്റെ 

മൂലക്കല്ലിട്ടവന്‍ ആര്‍?
   
ഗര്‍ഭത്തില്‍നിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ 

അതിനെ കതകുകളാല്‍ അടെച്ചവന്‍ ആര്‍?
   
അന്നു ഞാന്‍ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു 

ചുറ്റാടയും ആക്കി;

ഞാന്‍ അതിന്നു അതിര്‍ നിയമിച്ചു കതകും ഓടാമ്പലും വെച്ചു.
   
ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ 

തിരമാലകളുടെ ഗര്‍വ്വം നിലെക്കും എന്നു കല്പിച്ചു.
   
ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതില്‍നിന്നു 

കുടഞ്ഞുകളയേണ്ടതിന്നും
  
നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന 

കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും 

ചെയ്തിട്ടുണ്ടോ?
   
അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ 

ആസകലം വിളങ്ങിനിലക്കുന്നു.
  
ദുഷ്ടന്മാര്‍ക്കും വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും 

ഒടിഞ്ഞുപോകുന്നു.
  
നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ 

ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ?
   
മരണത്തിന്റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? 

അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
  
ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും 

അറിയുന്നുവെങ്കില്‍ പ്രസ്താവിക്ക.
   
വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ 

പാര്‍പ്പിടവും എവിടെ?

നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? 

അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?

നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ 

അതു അറിയാതിരിക്കുമോ?

നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ 

ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
  
ഞാന്‍ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും 

സംഗ്രഹിച്ചുവെച്ചിരിക്കുന്നു.
   
വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കന്‍ കാറ്റു ഭൂമിമേല്‍ 

വ്യാപിക്കുന്നതും ആയ വഴി ഏതു?

നിര്‍ജ്ജനദേശത്തും ആള്‍ പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ 

പെയ്യിക്കേണ്ടതിന്നും

തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു 

മുളെപ്പിക്കേണ്ടതിന്നും

ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും 

വെട്ടിക്കൊടുത്തതാര്‍?

മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?

ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ 

നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?
  
വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം 

കട്ടിയായിത്തീരുന്നു.
  
കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ 

ബന്ധനങ്ങള്‍ അഴിക്കാമോ?

നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? 

സപ്തര്‍ഷികളെയും മക്കളെയും നിനക്കു നടത്താമോ?

ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു 

ഭൂമിമേലുള്ള സ്വാധീനത നിര്‍ണ്ണയിക്കാമോ?

ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം 

ഉയര്‍ത്താമോ?

അടിയങ്ങള്‍ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു 

പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?
   
അന്തരംഗത്തില്‍ ജ്ഞാനത്തെ വെച്ചവനാര്‍? മനസ്സിന്നു വിവേകം 

കൊടുത്തവന്‍ ആര്‍?
  
ഉരുക്കിവാര്‍ത്തതുപോലെ പൊടിതമ്മില്‍ കൂടുമ്പോഴും മണ്‍കട്ട 

ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
  
ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണുന്നതാര്‍? ആകാശത്തിലെ 

തുരുത്തികളെ ചരിക്കുന്നതാര്‍?

സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില്‍ 

പതിയിരിക്കുമ്പോഴും

നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ 

വിശപ്പടക്കുമോ?

കാക്കകൂഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു 

നിലവിളിക്കുമ്പോള്‍ അതിന്നു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍ 

പേടകളുടെ ഈറ്റുനോവു നീ കാണുമോ?

അവെക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? 

അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
  
അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ വേദന 

കഴിഞ്ഞുപോകുന്നു.

അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടില്‍ വളരുന്നു; അവ 

പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.

കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്‍? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍?

ഞാന്‍ മരുഭൂമിയെ അതിന്നു വീടും ഉവര്‍ന്നിലത്തെ അതിന്നു 

പാര്‍പ്പിടവുമാക്കി.

അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച 

കൂട്ടാക്കുന്നതുമില്ല.

മലനിരകള്‍ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു 

തിരഞ്ഞുനടക്കുന്നു.

കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ 

പുല്തൊട്ടിക്കരികെ രാപാര്‍ക്കുംമോ?

കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? 

അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?

അതിന്റെ ശക്തി വലുതാകയാല്‍ നീ അതിനെ വിശ്വസിക്കുമോ? നിന്റെ 

വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?

അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയില്‍ 

കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും 

തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?

അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു 

വിരിക്കുന്നു.

കാല്‍കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ 

ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓര്‍ക്കുംന്നില്ല.

അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം 

കാണിക്കുന്നു; തന്റെ പ്രയത്നം വ്യര്‍ത്ഥമായ്പോകുമെന്നു 

ഭയപ്പെടുന്നില്ല.

ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.

അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോള്‍ കുതിരയെയും പുറത്തു 

കയറിയവനെയും പരിഹസിക്കുന്നു.

കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ 

കുഞ്ചിരോമം അണിയിച്ചതു?

നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ 

ഹുങ്കാരപ്രതാപം ഭയങ്കരം.

അതു താഴ്വരയില്‍ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു 

ആയുധപാണികളെ എതിര്‍ത്തുചെല്ലുന്നു.

അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി 

മണ്ടുന്നതുമില്ല.
  
അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും 

കിലുകിലുക്കുന്നു.

അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം 

കേട്ടാല്‍ അതു അടങ്ങിനില്‍ക്കയില്ല.

കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; 

പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു 

മണക്കുന്നു.

നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു 

വിടര്‍ക്കുംകയും ചെയ്യുന്നതു?

നിന്റെ കല്പനെക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തില്‍ 

കൂടുവെക്കുകയും ചെയ്യുന്നതു?

അതു പാറയില്‍ കുടിയേറി രാപാര്‍ക്കുംന്നു; പാറമുകളിലും ദുര്‍ഗ്ഗത്തിലും 

തന്നേ.

അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു 

കാണുന്നു.

അതിന്റെ കുഞ്ഞുകള്‍ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍ 

എവിടെയോ അവിടെ അതുണ്ടു

No comments:

Post a Comment