Showing posts with label വാർത്തകൾ. Show all posts
Showing posts with label വാർത്തകൾ. Show all posts

Friday, January 18, 2013

കൊല്ലുക,പത്രപ്രവർത്തകനെ !!

       മാനവ സമൂഹം കണ്ടെത്തിയ ഏറ്റവും നല്ല വ്യവസ്ഥയായ ജനാധിപത്യത്തിന്റെ  പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ , നിക്ഷ്പക്ഷവും സ്വതന്ത്രവുമായ പത്രപ്രവർത്തനം എന്ന സങ്കല്പത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്ന പലതും സംഭവിക്കുന്നുണ്ട് വർത്തമാ‍ന കാലത്ത്. പത്രസ്വാതന്ത്ര്യത്തെ, അതു വഴി അഭിപ്രായസ്വാതന്ത്ര്യത്തെ ഒട്ടാകെത്തന്നെയും ഹനിക്കുന്ന ഈ കാര്യങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് പത്രപ്രവർത്തകരെ ഈ ലോകത്തു നിന്നു തന്നെ ഒഴിവാക്കുക എന്നത്.  കൊല്ലപ്പെടുന്ന പത്രപ്രവർത്തകർ ജനാധിപത്യത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെ കാണിക്കുന്ന ഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഇന്ന് .  ഇരയാരാണ് എന്നത് പരിഗണിക്കാതെ തന്നെ കൊല  ഹീനമായ ഒരു കുറ്റക്യത്യമാണ് എന്നത് ലോകസമ്മതമായ ഒരു കാഴ്ചപ്പാട് ആണെങ്കിൽ സമൂഹത്തിലെ അംഗങ്ങൾക്ക് സത്യം എത്തിച്ച് കൊടുക്കുന്ന , ലോകത്തിന്റെ അനീതികളെ തുറന്നു കാണിക്കുന്ന ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് എത്രത്തോളം ഹീനമാണ് എന്നത് ഗൌരവതരമായ ചർച്ച ആവശ്യപ്പെടുന്ന ഒരു വിഷയം ആണ്.

20 വർഷം കൊണ്ട് 950 പേർ !
    പത്രപ്രവർത്തകരുടെ സുരക്ഷ ലക്ഷ്യമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിന്റെ കണക്ക് പ്രകാരം 1992 മുതൽ ഇതു വരെയായി ലോകമൊട്ടാകെ 950 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 54 ശതമാനം പ്രിന്റ് മീഡിയയിൽ നിന്നുള്ളവരും 28 ശതമാനം ടെലിവിഷൻ പ്രവർത്തകരും 20 ശതമാനം റേഡിയോയുമായി ബന്ധപ്പെട്ടവരുമാണ്. 5 ശതമാനം പത്രപ്രവർത്തകർ പുത്തൻ മാധ്യമമായ ഇന്റർനെറ്റുമായി ബന്ധപ്പെട്ടവരാണ്.  70 ശതമാനം പേരും ആസൂത്രിതമായ കൊലയ്ക്ക് ഇരയായവരാണ് എന്നത് പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ആരാണ് അവരെ ഇല്ലായ്മ ചെയ്യുന്നത്?
         പത്രപ്രവർത്തകരെ ഇല്ലാതാക്കേണ്ടത് ഏറ്റവും ആവശ്യമായി വരുന്നത് സ്വാഭാവികമായും ക്രിമിനൽ,രാഷ്ട്രീയ  ഗ്രൂപ്പുകൾക്കാണ് എന്നത് വ്യക്തമായ ഒരു വസ്തുതയാണ്. എന്നാൽ പത്രക്കാർക്കെതിരെ തിരിയുന്നവരിൽ  ക്രിമിനലുകളെക്കാൾ കൂടുതൽ ശതമാനം പേർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്ന ഗ്രൂപ്പിൽ വരുന്നവരാണ് എന്ന വസ്തുത പ്രാദേശിക പോലീസ് സേനയിലെ അംഗങ്ങളുടെ പങ്ക് വ്യക്തമാക്കുന്നു. രാഷ്ട്രീയം തന്നെയാണ് ഈ കുരുതികൾക്കുള്ള പ്രധാനകാരണം എന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് വിലയിരുത്തുന്നു. 20 ശതമാനം കൊലകൾ അഴിമതിയുമായി ബന്ധപ്പെട്ടതാണ്.

മരണം നൽകുന്ന ഇടങ്ങൾ
    ഏഷ്യൻ ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് പത്രപ്രവർത്തകന് കടുത്ത അനുഭവങ്ങൾ തീർക്കുന്ന പ്രധാന ഭൂമേഖലകൾ. 1992 മുതലുള്ള കാലയളവിൽ പത്രപ്രവർത്തകന്റെ രക്തം ഏറ്റവും കൂടുതൽ ചിന്തപ്പെട്ടത് ഇറാഖിന്റെ യുദ്ധഭൂമിയിലാണ് : 151 പേർക്ക് ജീവൻ നഷ്ടപ്പെട്ടു തങ്ങളുടെ ജോലിക്കിടെ. രണ്ടാം സ്ഥാനം മറ്റൊരു ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസ് ആണ്. യുദ്ധക്കളമൊന്നും തീർക്കപ്പെടാത്ത ആ രാജ്യത്തിൽ ആസൂത്രിത കൊലതന്നെയാണ് ഏറിനിൽക്കുന്നത് .
        ആറാം സ്ഥാനം അലങ്കരിക്കുന്ന പാകിസ്ഥാന് പത്രപ്രവർത്തകന് അവന്റെ ജോലി ചെയ്യാൻ ഏറ്റവും പ്രയാസകരമായ രാജ്യം എന്ന ‘ബഹുമതി’ യാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ 10 വർഷം കൊണ്ട് മാത്രം 48 പേരാണ് ആഗോളതീവ്രവാദത്തിന്റെ ഈറ്റില്ലമായ അവിടെ കൊല്ലപ്പെട്ടത്. ഇതിൽ 35 പേർ ആസൂത്രിതമായ മരണക്കുടുക്കിൽ പെട്ടവരാണ്. ഇതിൽ ലോകശ്രദ്ധ ആകർഷിച്ച വാൾ സ്ട്രീറ്റ് ലേഖകൻ ഡാനിയൽ പേളിന്റെ കേസിൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളു പാകിസ്ഥാനിൽ.  ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ടിന്റെ (ഐ.പി.ഐ) കണക്ക് പ്രകാരം   2012 ൽ മാത്രം അവിടെ 5 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.മാരകമായി പരുക്കേൽ‌പ്പിക്കപ്പെട്ടവർ ഒട്ടേറെയാണ്. 
       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് പുകഴ്പെറ്റ ഇന്ത്യ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് . 2012 വരെ  ആകെ 17 പത്രപ്രവർത്തകരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്.1992 മെയ് 18 ന് കൊല്ലപ്പെട്ട ആകാശവാണി ലേഖകൻ എം.എൽ. മൻചന്ദ മുതൽ നീളുന്ന ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ ഇര  2012 മാർച്ചിൽ കൊല്ലപ്പെട്ട രാജേഷ് മിശ്ര ആണ്. 

      വ്ലാഡിമീർ പുട്ടിന്റെ ‘ഏകാധിപത്യ’ത്തിൻ കീഴിൽ ഞെരിയുന്ന റഷ്യയാണ് ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന ഏക യൂറോപ്യൻ രാഷ്ട്രം. അവിടെ 20 വർഷത്തിനിടെ 53 പേരാണ് കൊലക്കത്തിക്കിരയായത്.  വ്ലാഡിമീർ പുട്ടിന്റെ ഭരണത്തെ ലോകത്തിനു മുമ്പായി തുറന്നു കാണിച്ച് അദ്ദേഹത്തിന്റെ കണ്ണിലെ കരടായി മാറിയ ഉശിരൻ പത്രപ്രവർത്തകയായ അന്ന പൊളിറ്റ്കോവ്സ്കായയുടെ 2006 ഒക്ടോബർ ഏഴിലെ കൊലപാതകത്തിൽ പുട്ടിന്റെ പങ്ക് സംശയാസ്പദമാണെന്ന് ആ രാജ്യത്തിലെ മനുഷ്യാവകാശപ്രവർത്തകർ കരുതുന്നു.

മാരകമായ 2012

      2012 പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു കാലഘട്ടമായി മാറിയിരിക്കുന്നു.1992 മുതൽക്കുള്ള 950 പേരിൽ  2012 ൽ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മെക്സിക്കോയിൽ ഇക്കഴിഞ്ഞ  നവംബർ 14 ന് കൊല്ലപ്പെട്ട അഡ്രിയാൻ സിൽവ മൊറേനോ എന്ന ജേർണലിസ്റ്റ്  വരെ ആണീ എണ്ണം. വിയന്നയിലെ ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ട് ആണ് ഈ  കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടൂതൽ പേർ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേർ. ഈ കണക്കുകൾ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങൾ കൂടുമ്പോഴും ഒരു പത്രപ്രവർത്തകൻ വെച്ച് കൊല്ലപ്പെട്ടു ഈ വർഷം എന്നതാണ്.

       അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അഗ്രഗാമി എന്നറിയപ്പെടുന്ന വില്യം തോമസ് സ്റ്റെഡിന്റെ ഒരു വാചകം അനുസരിച്ച് “പത്രം എന്നത് ഒരേ സമയം ജനതയുടെ കണ്ണും കാതും നാവുമാണ്. അത് ജനാധിപത്യത്തിന്റെ കാണാവുന്ന ശബ്ദമാണ്”. ഓരോ തവണയും അയാൾ കൊല്ലപ്പെടുമ്പോഴും സമൂഹത്തിന്റെ കാഴ്ചയും ശബ്ദവും ആണ് അതോടൊപ്പം കൊള്ളയടിക്കപ്പെടുന്നത്.

എൻ മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Sunday, January 6, 2013

2012 ലെ ലോകം : ആശങ്കകള്‍ മാത്രമോ ബാക്കി?


സംഭവബഹുലതകളുടെ സങ്കീര്‍ണതകള്‍ കൊണ്ട് ലോകത്തെ നിറച്ച 2012 ന്റെ കൊടിയിറങ്ങി ദിനങ്ങള്‍ മാത്രം ആയിരിക്കെ അതിന്റെ കതിരും പതിരും തിരയുകയാണ് നാം. സംഭവങ്ങളെ കാലാനുക്രമത്തില്‍ പ്രതിപാദിക്കുന്നതിനു പകരം 2012 നെ സ്വാധീനിച്ച, അതില്‍ ദുരിതങ്ങള്‍ നിറച്ച, സൌഖ്യങ്ങള്‍ക്ക് പാതയൊരുക്കിയ സംഭവങ്ങളെ , പ്രവണതകളെ കുറിച്ചൊക്കെ പറയുന്നു.

സന്തോഷപൂര്‍ണമായി ജീവിയ്ക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളുടെ കടയ്ക്ക് കത്തിവെച്ച കുറെ വ്യാകുലത നിറഞ്ഞ സംഭവങ്ങളും അതിനിടെ വെള്ളി വെളിച്ചം പോലെ മിന്നിക്കാണുന്ന ചില കുഞ്ഞു പ്രതീക്ഷകളും നിറഞ്ഞതാണ് 2012 എന്ന വര്‍ഷം . ഈ വര്‍ഷം ലോകത്ത് ശേഷിപ്പിക്കുന്നത് എന്താണ്? മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അത് എന്തു ഈടുവെപ്പുകളാണ് നല്‍കിയത്? നമ്മുടെ മന:സാക്ഷിയെ അതെങ്ങനെയെല്ലാം സപര്‍ശിച്ചു? നമ്മിലെ ക്രൂരതയെ അതെങ്ങനെ പുറത്തു കൊണ്ടുവന്നു ?

സിറിയ : ലോകത്തിന്റെ യുദ്ധഭൂമി

           പോരാട്ടങ്ങളും ചോരചൊരിച്ചിലും 2012 ല്‍ ഏറെ നടന്നത് സിറിയയില്‍ തന്നെയാണ്. ടുണീഷ്യയില്‍ ആരംഭിച്ച് അറബ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച മുല്ലപ്പൂ വിപ്ലവം ഇന്ന് സിറിയയില്‍ എത്തിനില്‍ക്കുന്നത് പുഷ്പസുഗന്ധത്തോടെയല്ല. ആഭ്യന്തര കലാപമായി വളര്‍ന്ന പ്രക്ഷോഭം ആ രാജ്യത്തെ എത്തിച്ചിരിക്കുന്ന അവസ്ഥ അതീവ ദയനീയം തന്നെയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു മനുഷ്യരാണ് കൊല്ലപ്പെട്ടത്. മുപ്പതിനായിരം പേരെങ്കിലും ഈ വര്‍ഷം മാത്രം സിറിയയില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
ഈ വര്‍ഷത്തിലും ഒടുങ്ങാതെ വരും ദിനങ്ങളിലും ദുരന്തം സിറിയയുടെ മേലുണ്ടാകും എന്നത് ദു:ഖകരം തന്നെ. വര്‍ഷങ്ങളായി സിറിയയില്‍ ഭരണം തുടരുന്ന ബഷല്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെയാണ് പ്രതിപക്ഷം യുദ്ധം തുടങ്ങിയത്. വര്‍ഷാവസാനം ആകുമ്പോഴേക്കും രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വിമതര്‍ കീഴടക്കിക്കഴിഞ്ഞു. നാഷണല്‍ കൊയാലിഷന്‍ ഓഫ് സിറിയന്‍ റെവെല്യൂഷണറി ആന്‍ഡ് ഒപ്പോസിഷന്‍ ഫോഴ്‌സസ് എന്ന പ്രതിപക്ഷത്തെ അമേരിക്ക അടക്കം പല രാഷ്ട്രങ്ങളും അംഗീകരിച്ചു കഴിഞ്ഞു.

മതാധിഷ്ഠിതമാകുന്ന ഫറവോയുടെ നാട്
morsi
             അറബ് വസന്തത്തിന്റെ സ്യഷ്ടിയായിരുന്നു ഈജിപ്തുകാരന്‍ നേടിയ സ്വാതന്ത്യത്തിന്റെ പുത്തന്‍ കാറ്റ്. വിപ്ലവം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് തന്നെ, മുബാറക്ക് അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് മതമൌലികവാദ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ ഹുഡിന്റെ നേത്യത്വത്തില്‍ മതേതര വിരുദ്ധ ശക്തികള്‍ ഈജിപ്തിന്റെ അധികാരം കരസ്ഥമാക്കുമെന്ന ആശങ്ക ലോകത്തിനു മുഴുവന്‍ ഉണ്ടായിരുന്നു.അതിനെ ശരിവെക്കുന്ന രീതിയിലാണ് 2012 ലെ സംഭവങ്ങള്‍ പരിണമിച്ചത്. ഗാസയില്‍ രണ്ടാഴ്ച നീണ്ടു നിന്ന പ്രതിസന്ധിക്കൊടുവില്‍ വെടിനിര്‍ത്തലിനും മേഖലയിലെ സമാധാനത്തിനും നേത്യത്വം വഹിച്ചു എന്നതില്‍ അന്താരാഷ്ട്ര സമ്മതി നേടിയ തൊട്ടടുത്ത ദിനം തന്നെയാണ് വിപ്ലവാനന്തര ഈജിപ്ത് കണ്ട മറ്റൊരു വലിയ പ്രതിസന്ധിക്ക് തുടക്ക് കുറിച്ച് കൊണ്ട് മുഹമ്മദ് മുര്‍സി തന്റെ നിര്‍ണ്ണായകമായ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പുറത്തിറക്കിയത്. പ്രസിഡണ്ട് എന്ന നിലയില്‍ തന്റെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അധികാരം കോടതിക്ക് പോലും ഉണ്ടാകില്ല എന്നതായിരുന്നു ഉത്തരവിന്റെ രത്‌നച്ചുരുക്കം. മുര്‍സി മറ്റൊരു മുബാറക്കാകാന്‍ പോകുന്നു എന്ന ആശങ്ക പുതിയ പ്രക്ഷോഭത്തിലേക്കും ഇപ്പോഴും തുടരുന്ന പ്രതിസന്ധിയിലേക്കും രാജ്യത്തെ എത്തിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച ഭരണഘടനാ നിര്‍മ്മാണസമിതി തിടുക്കത്തില്‍ യോഗം ചേര്‍ന്ന് പുതിയ ഭരണഘടന പാസ്സാക്കിയെടുത്ത് റഫറണ്ടത്തിനായി ജനങ്ങള്‍ക്ക് മുന്‍പാകെ വെച്ചു.വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന് ആരോപിക്കപ്പെട്ട റഫറണ്ടത്തിനൊടുവില്‍ ഇസ്ലാമിക നിയമത്തില്‍ അധിഷ്ടിതമായ ഭരണഘടന അംഗീകരിക്കപ്പെടാന്‍ പോകുന്നു എന്നതാണ് 2012 ന്റെ അവസാന ദിനങ്ങളില്‍ ഈജിപ്തില്‍ നിന്നുള്ള ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്ത.

ഗാസ പ്രതിസന്ധി
gaza
            പൊതുവെ ശാന്തമായ നില തുടരുന്നു എന്ന് തോന്നിപ്പിച്ച മിഡില്‍ ഈസ്റ്റിന്റെ മനസ്സിനകത്ത് ഇപ്പോഴും തീയെരിയുന്നു എന്ന് കാണിച്ചു തന്നു 2012 നവംബറിലെ ഗാസ പ്രതിസന്ധി.ഗാസയില്‍ ഭരണം നടത്തുന്ന ഹമാസ് എന്ന സംഘടനയുടെ മിലിറ്ററി തലവനായ അഹമദ് അല്‍ ജബരിയെ ഇസ്രായേല്‍ കൊലചെയ്തതാണ് പ്രതിസന്ധിയുടെ കാരണം. നാല് വര്‍ഷം മുന്‍പ് ഇസ്രായേല്‍ നടത്തിയ ഗാസ അധിനിവേശത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് അവര്‍ ഗാസയ്‌ക്കെതിരെ നടത്തിയത്.ഈജിപ്ഷ്യന്‍ പ്രസിഡണ്ട് നടത്തിയ മാധ്യസ്ഥ ചര്‍ച്ചകള്‍ വിജയിക്കുമ്പോഴേക്കും ഹമാസും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 140 പാലസ്തീനികളും 6 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.

പാലസ്തീന്‍ എന്ന 'രാഷ്ട്രം'

           ഇസ്രായേലിന്റെ അടിച്ചമര്‍ത്തലില്‍ പെട്ട് ഞെരിയുന്ന പാലസ്തീനിയന്‍ ജനതയ്ക്ക് 2012 ല്‍ ലഭിച്ച വലിയ ആശ്വാസം തന്നെയാണ് ഐക്യരാഷ്ട്ര സഭ ആ പ്രദേശത്തിനു 'അംഗമല്ലാത്ത രാഷ്ട്രം' എന്ന സ്ഥാനം നല്‍കിയത്. ഈ തീരുമാനം വലിയ ഭൂരിപക്ഷത്തോടെയാണ് യു.എന്‍ പാസാക്കിയതെങ്കിലും ഇതിനു ഇസ്രായേലിന്റെയും സുഹ്യത്തായ അമേരിക്കയുടെയും പിന്തുണ കിട്ടാത്തിടത്തോളം പാലസ്തീന്റെ രാഷ്ട്രപദവി എന്ന ലക്ഷ്യം നിറവേറും എന്ന് കരുതാന്‍ വയ്യ. രാഷ്ട്രപദവിക്കു തുല്യമല്ലെങ്കിലും ഈ പ്രഖ്യാപനം പാലസ്തീനിയന്‍ ജനത ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. പാലസ്തീനിയന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് പറഞ്ഞത് ഇത് പാലസ്തീന്‍ രാഷ്ട്രത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ആണെന്നായിരുന്നു. പ്രതികാരമായി ഇസ്രായേല്‍ ചെയ്തത് പാലസ്തീന് നികുതി വിഹിതമായി നല്‍കാനുള്ള 100 ദശലക്ഷം ഡോളര്‍ നല്‍കാതിരിക്കലാണ്.

മ്യാന്മാറിന്റെ ദുര്യോഗം
myanmar
       
            ദശകങ്ങളായി ജനാധിപത്യപോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന മ്യാന്മാറിലെ പട്ടാളമേധാവിത്വം ജനനായിക ആങ് സാന്‍ സൂച്ചിയെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് മുക്തയാക്കിയതും പരിമിത ജനാധിപത്യ മാര്‍ഗത്തിലേക്ക് രാഷ്ട്രം മാറാന്‍ തുടങ്ങിയതും ആ രാജ്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ നല്‍കി എങ്കിലും പിന്നീടുണ്ടായ ദുരന്തം അവയ്ക്ക് തെല്ല് മങ്ങലേല്‍പ്പിച്ചു. ബംഗ്ലാദേശില്‍ നിന്നും കാലങ്ങള്‍ക്ക് മുന്‍പ് മ്യാന്മാറിലേക്ക് കുടിയേറിയ റോഹിംഗ്യകള്‍ എന്നറിയപ്പെടുന്ന മുസ്ലിങ്ങളും അവിടത്തെ തനത് സമൂഹമായ ബുദ്ധമതക്കാരുമായി വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അകല്‍ച്ചയും ഉരസലും പടിഞ്ഞാറന്‍ രാക്കിന്‍ സംസ്ഥാനത്ത് ഒരു പൊട്ടിത്തെറിയില്‍ എത്തിയതോടെ മ്യാന്മാറില്‍ വംശഹത്യ തന്നെയാണ് നടന്നത് എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നു.ആയിരക്കണക്കിനു ആളുകളാണ് കൊല്ലപ്പെട്ടത്,അഭയാര്‍ഥികളാക്കപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടന റോഹിംഗ്യകളെ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷമായി വിലയിരുത്തുമ്പോള്‍ മ്യാന്മാര്‍ ഭരണകൂടം പറയുന്നത് അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധിക്യത കുടിയേറ്റക്കാരാണ് എന്നാണ്. 8 ലക്ഷത്തോളം വരുന്ന ഈ ജനവിഭാഗത്തോടുള്ള വിവേചനപൂര്‍വമുള്ള നയം മാറിയാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ എന്ന് കരുതുന്നു അന്താരാഷ്ട്ര സംഘടനകള്‍ .


മലാല,മലാല

കഴിഞ്ഞ വര്‍ഷം നമ്മെ ഏറെ ദു:ഖിപ്പിക്കുകയും ആഴത്തിലുള്ള ചിന്തയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവം മലാല യൂസഫ്‌സായ് എന്ന കൊച്ചുപെണ്‍കുട്ടിയുടെ ദുരന്തം ആയിരുന്നു. ഒരു പക്ഷെ മതതീവ്രവാദത്തിനെതിരെ ലോകമന:സാക്ഷിയെ ഒരിക്കല്‍ കൂടി എതിരാക്കാന്‍ പ്രേരണ നല്‍കിയ ഏറ്റവും പ്രധാന സംഭവം ഇതായിരിക്കാം. ഐക്യരാഷ്ട്ര സഭ ആദ്യത്തെ 'പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിന' മായി നിശ്ചയിച്ചിരുന്ന 2012 ഒക്ടോബര്‍ 11 ന് രണ്ട് ദിവസം മുന്‍പാണ് പാകിസ്ഥാനിലെ കൊച്ചുപോരാളി വെടിയേറ്റു വീണത്. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പെണ്ണ് പാകിസ്ഥാന്റെ രാഷ്ട്രീയ,സാമൂഹ്യ അവസ്ഥയില്‍ മരണയോഗ്യയാണ് എന്ന് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും മലാലയെപ്പോലൊരു കൊച്ചുപെണ്‍കുട്ടി അക്രമത്തിനിരയായത് ലോകമെമ്പാടും ഞെട്ടലുളവാക്കി. മലാല യൂസഫ്‌സായി 2009 ജനുവരി മുതല്‍ മാര്‍ച്ച് വരെ എഴുതിയ പാകിസ്ഥാനിലെ കറുത്ത കാലത്തിന്റെ അനുഭവങ്ങള്‍ 'ഗുല്‍ മകായ്' എന്ന തൂലികാനാമത്തില്‍ ഡയറിക്കുറിപ്പുകളുടെ രൂപത്തില്‍ ബി.ബി.സി. യുടെ ഉര്‍ദു സര്‍വീസ് പ്രസിദ്ധീകരിച്ചതാണ് അവളുടെ വിധിയെ മാറ്റിമറിച്ചത്. മലാലയ്ക്ക് മുന്ഗാമിയായി അവള്ക്ക് മുന്‌പേ താലിബാന്റെ തോക്കിനിരയായ ഇരുപത്തഞ്ചുകാരിയാണ് ഫരീദ അഫ്രീദി. ലിംഗനീതിയ്ക്കും സ്ത്രീകളുടെ അവകാശസംരക്ഷണത്തിനുമായി പഷ്തൂണ്മേഖലയില്തന്നെ പ്രവര്ത്തിച്ച ഫരീദയെ 2012 ജുലൈയില്‌കൊലപ്പെടുത്തുകയായിരുന്നു.

മുസ്ലിം രോഷത്തിന്റെ പുതിയ പരിണാമം

സ്വമതം കടുത്ത വികാരമായി കൊണ്ടു നടക്കുന്ന ലോകത്തിലെ മുസ്ലിങ്ങളെ ഒന്നാകെ രോഷത്തിലും പ്രതിഷേധത്തിലും അകപ്പെടുത്തിയ സംഭവത്തിന് 2012 സാക്ഷ്യം വഹിച്ചു. 'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' എന്ന വിചിത്രനാമത്തോടെ 'യൂട്യൂബി'ല്‍ 2012 ജുലൈ ഒന്നിനാണ് രക്തച്ചൊരിച്ചിലിനു പ്രേരണയായ സിനിമയുടെ 14 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഭാഗം പ്രത്യക്ഷപ്പെട്ടത്. വീഡിയോ അപ് ലോഡ് ചെയ്തത് 'സാം ബാസിലെ' എന്ന ആള്‍. ജുലൈയില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ സെപ്തംബറില്‍ ആണ് അറബ് സബ് ടൈറ്റിലോട് കൂടി ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്യസ്ത്യാനിയായ ബ്ലോഗര്‍ മോറിസ് സദെക് വീണ്ടും അപ് ലോഡ് ചെയ്യുന്നത്. ഇയാള്‍ വീഡിയോ നന്നായി പ്രചരിപ്പിച്ചു. സെപ്തംബര്‍ എട്ടിന് വീഡിയോയുടെ രണ്ട് മിനിട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിലെ ഇസ്ലാമിക ടെലിവിഷന്‍ ചാനലായ 'അല്‍നാസ് ' ടി.വി പ്രക്ഷേപണം ചെയ്യുന്നതോടെ വടക്കെ ആഫ്രിക്കയിലെയും അറബ് മേഖലയിലെയും രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയ്ക്ക് തുടക്കമായി. ഈജിപ്തിലും ലിബിയയിലും പ്രതിഷേധപ്രകടനങ്ങളും അമേരിക്കന്‍ വിരുദ്ധ ആക്രമങ്ങളും തുടങ്ങി. പ്രവാചകനെ അധിഷേപിക്കുന്ന സിനിമ മുസ്ലിം മേഖലയില്‍ ക്രോധത്തിന്റെ വലിയ കൊടുങ്കാറ്റാണ് അഴിച്ചു വിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യമനിലേക്കും മറ്റ് മുസ്ലിം രാജ്യങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. ലിബിയയിലെ ബെന്‍ ഗാസിയിലെ യു.എസ് കോണ്‍സുലേറ്റിനു നേരെ മിലിറ്ററി ശൈലിയിലുണ്ടായ ആക്രമണത്തില്‍ യു.എസ് അംബാസഡര്‍ അടക്കം മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഈ തീക്കാറ്റ് ലോകശ്രദ്ധയിലെത്തിയത്.

പട്ടിണി ഒടുങ്ങാത്ത ലോകം

        വികാസത്തിന്റെ ഇത്ര ഉന്നതിയില്‍ എത്തിയിട്ടും നമുക്ക് പട്ടിണി മാറ്റാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് 2012 ലെയും ദു:ഖകരമായ സംഗതി. ഈ അവസ്ഥയുടെ കൂടുതല്‍ ഗുരുതരമായ സ്ഥിതി ആണ് 2012ല്‍ ലോകം ദര്‍ശിച്ചത്. ദാരിദ്യ നിര്മ്മാര്ജ്ജനം എന്ന ആശയം ലോകത്തെമ്പാടും ചര്ച്ച ചെയ്യപ്പെടുകയും പട്ടിണി എന്നത് പരിഹരിക്കപ്പെടേണ്ട ഏറ്റവും വലിയ പ്രശ്‌നം ആയി മുന്നോട്ട് വെക്കപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ തന്നെയാണ് കോടിക്കകണക്കിനു ദരിദ്രരെ കൂടുതല് ദരിദ്രരാക്കിക്കൊണ്ട് ഭക്ഷ്യവില വര്ദ്ധനവ് കഴിഞ്ഞ വര്‍ഷത്തിലും അതിന്റെ വിശ്വരൂപം കാട്ടാന്‍ തുടങ്ങിയത്.ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണത്തിലെ പ്രധാനഘടകങ്ങളായ ഗോതമ്പ്,ചോളം,അരി,സോയാബീന്‌സ് എന്നിവയുടെ വില ക്രമാതീതമായി വര്ദ്ധിച്ചു. ഭക്ഷ്യമേഖലയില്‍ വലിയ പ്രതിസന്ധി സ്യഷ്ടിച്ചു കൊണ്ട് 2007 ല്‍ ആണ് ഭക്ഷ്യവില നാടകീയമായി ഉയരുന്നത്. അത് പല ദരിദ്രവികസ്വര രാജ്യങ്ങളിലും രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണവുമായി. 2008 പകുതിയോടെ വില കുറയുന്ന പ്രവണത കണ്ടെങ്കിലും 2009 ലും 2010 ലും വീണ്ടും കുതിച്ചുയര്ന്നു. 2011 ആയപ്പോഴേക്കും ഭക്ഷ്യവില എന്നത് എന്നത്തെക്കാളും മാരകമായ ഒരവസ്ഥയിലെത്തിച്ചേര്ന്നു. ഇത് ആഗോളവിപണിയില്‍ വലിയ അസ്ഥിരത സ്യഷ്ടിച്ചു, ഉത്പാദകര്ക്കും ഉപയോക്താക്കള്‍ക്കും കൂടുതല്‍ ദോഷം വരുത്തുകയും ചെയ്തു. 2006 നും 2008 നും ഇടയില്‍ അരിയുടെ ശരാശരി വിലവര്ദ്ധന 217 ശതമാനവും ഗോതമ്പിന്റേത് 136 ശതമാനവും ആയിരുന്നു. ഈ പ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥയില്ലും 2011 ലും ആയി ഇരുപതിലധികം രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ഉണ്ടായതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇത് 2012 ലും തുടര്‍ന്നു. ഈ ഭക്ഷ്യകലാപങ്ങള്‍ കൂടുതല്‍ സങ്കീര്ണമായ മറ്റൊരു പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുവിരല്‍ ആണ്: രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ. എഫ്.എ.ഒ യുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 22 രാജ്യങ്ങളില്‍ 35 ശതമാനത്തിനു മുകളില്‍ ആളുകളും പട്ടിണിക്കാരാണ്.

തുടരുന്ന സാമ്പത്തിക പ്രതിസന്ധി

2008 ല്‍ അമേരിക്കയില്‍ ആരംഭിച്ച പൊട്ടിത്തെറിയുടെ സ്ഫുലിംഗങ്ങള്‍ 2012 ലും തണുക്കാതെ കിടക്കുന്ന അവസ്ഥയാണ് ലോക സാമ്പത്തിക സ്ഥിതി നല്‍കുന്ന ചിത്രം അമേരിക്കയിലും മറ്റെല്ലാ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലും പ്രതിസന്ധി നിലനിന്നു. അജയ്യമായ മുതലാളിത്തം തോല്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു,ലോകമെമ്പാടും . തൊഴിലില്ലായ്മ,ശമ്പളം വെട്ടിക്കുറയ്ക്കല്‍,പെന്‍ഷന്‍ റദ്ദാക്കല്‍ ,ഭവന രഹിതര്‍ .ഇവയൊക്കെ 2012 ലും ലോകത്തെ ആകമാനം ഉലച്ചു. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ വലിയ പരീക്ഷണത്തില്‍ ,പ്രതിസന്ധിയില്‍ പെട്ടുലയുന്ന കാഴ്ച്ച . സ്‌പെയിനും ഗ്രീസും ഇറ്റലിയും ഫ്രാന്‍സുമെല്ലാം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

പാപ്പരായ ഗ്രീസ്

2012 ലും തുടര്‍ന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ദയനീയചിത്രമാണ് യൂറോപ്യന്‍ സംസ്‌ക്യതിയുടെ ഈറ്റില്ലമായ ഗ്രീസ് കാഴ്ച വെച്ചത്. എണ്‍പതുകള്‍ മുതല്‍ ലോകമെമ്പാടും പ്രയോഗിക്കപ്പെടുകയും മുതലാളിത്തത്തിന്റെ വികാസത്തില്‍ നിര്‍ണായകമാവുകയും ചെയ്ത ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പുതിയ ദുരന്തഭൂമി കൂടി ആയിരിക്കയാണിന്ന് ഗ്രീസ്. സമ്പദ് വ്യവസ്ഥയുടെ രണ്ട് പ്രധാനഘടകങ്ങളായ ഷിപ്പിംഗും ടൂറിസവും ഏതൊരു സാമ്പത്തികപ്രതിസന്ധിയിലും ആദ്യം ബാധിക്കപ്പെടുന്ന മേഖലകളായത് ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ ഗ്രീസിന്റെ നില പരുങ്ങലിലാക്കി.ഇതില്‍ നിന്ന് രക്ഷ നേടാനായി അവര്‍ തുടങ്ങി വെച്ച സാമ്പത്തിക 'പരിഷ്‌കാരങ്ങള്‍ ' ആ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കി. പെന്ഷനായി ആയിരം യൂറോയിലധികം വാങ്ങുന്നവരില്‍ ശതമാനം കട്ട് ചെയ്യാനുള്ള സര്ക്കാര് തീരുമാനം പുറത്തുവന്നത് പ്രതിഷേധസമരം ശക്തമാക്കി. കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ പെന്ഷന്‍ തുകയില്‍ ശതമാനം കുറവ് വരുത്തിയതിനു പുറമെയാണിത്.യൂറോപ്യന്‍ യൂണിയനും ഇന്റര്‌നാഷണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) ചേര്ന്ന് മുന്നോട്ടുവെച്ച സാമ്പത്തിക രക്ഷാപാക്കേജുകളിലെ വ്യവസ്ഥപ്രകാരം ഗ്രീസ് പൊതുമേഖലയിലെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനും ടാക്‌സുകള്‍ വര്ധിപ്പിക്കാനും നിര്ബന്ധിതരായി. പെന്‍ഷന്‍ സമ്പദ്രായം പിന്‍ വലിക്കുകയോ പൊളിച്ചെഴുതുകയോ വേണമെന്നായിരുന്നു മറ്റൊരു നിബന്ധന.ഇതൊക്കെ തന്നെ ഗ്രീസിന്റെ തെരുവുകളെ പ്രതിഷേധാഗ്‌നിയില്‍ മുക്കി.

ബാരക് ഒബാമ വീണ്ടും
obama
ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡണ്ട് ബാരക് ഒബാമ തന്റെ രണ്ടാം ദൌത്യവും വിജയിപ്പിച്ചു. ലോകത്തിനു ഒബാമ നല്‍കിയ പ്രതീക്ഷകള്‍ ഒന്നും തന്നെ ഫലത്തിലെത്തിയില്ലെങ്കിലും അദ്ദേഹം സ്വന്തം നാട്ടില്‍ ഇപ്പോഴും ജനകീയന്‍ തന്നെ എന്ന് തെളിയിച്ചു വീണ്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധി തകര്‍ത്തുകളഞ്ഞ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ജീവന്‍ നല്‍കുക എന്നതു തന്നെയായിരിക്കും അദ്ദേഹത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി.അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ വിശകലനത്തില്‍ നിന്ന് ലഭിക്കുന്ന കണക്ക് അനുസരിച്ച് ചരിത്രത്തിലാദ്യമായി പാര്‍ലമെന്റിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ക്കിടയിലുള്ള വെള്ളക്കാരുടെ ഭൂരിപക്ഷം ഇല്ലാതായിരിക്കുന്നു.അമേരിക്ക കറുത്തവന്റെയും തവിട്ടുനിറക്കാരന്റെയും കൂടി നാടായി മാറുന്നു എന്ന് ചുരുക്കം.

ഫ്രാന്‍സിലെ ഇടത് മുന്നേറ്റം

2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലത് പക്ഷ ആശയങ്ങളുടെ പ്രയോക്താവായ നിക്കോളാസ് സര്‍ക്കോസിയെ കയ്യൊഴിഞ്ഞ ഫ്രഞ്ച് ജനത 1988 നു ശേഷം ഇതാദ്യമായി ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു മാന്‍ഡേറ്റ് നല്‍കിയിരിക്കുന്നു.പുതിയ പ്രസിഡണ്ടായ ഫ്രാങ്കോയിസ് ഹോളണ്ടിന്റെ ദൌത്യം ഏറെ ദുഷ്‌കരമാണ് സാമ്പത്തിക മാന്ദ്യം തളര്‍ത്തിയ ഫ്രാന്‍സിനെ സംബന്ധിച്ച്.

പുട്ടിന്‍ സ്ഥാനം നിലനിര്‍ത്തി

വ്‌ലാഡിമീര്‍ പുട്ടിന്‍ മൂന്നാം തവണയും റഷ്യന്‍ പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി 2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍. തികഞ്ഞ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന ഈ മുന്‍ കെ.ജി.ബി മേധാവി റഷ്യക്കാരുടെ ചുമലില്‍ നിന്ന് ഒഴിയാന്‍ ഇനിയും കാലമെടുക്കും എന്ന് ചുരുക്കം.

ഹ്യൂഗോ ഷവേസ് അജയ്യനാണ്

നവലിബറല്‍ ആശയങ്ങള്‍ക്കെതിരെ പോരടിക്കുന്ന ചുരുക്കം ചില രാഷ്ട്രനേതാക്കളില്‍ ഒരാളായ വെനസ്വേലയുടെ ഹ്യൂഗോ ഷാവേസ് മൂന്നാം തവണയും ആ രാഷ്ട്രത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഇടത്പക്ഷ ആശയക്കാര്‍ക്ക് ആവേശം നല്‍കി. 54 ശതമാനം വോട്ടാണ് ഷാവേസ് നേടിയത്.ഷാവേസ് തന്റെ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ച ബദല്‍ സാമ്പത്തിക നയങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണീ വിജയം എന്ന് വിലയിരുത്തപ്പെടുന്നു.

ചൈന: കുതിപ്പും കിതപ്പും
china
തകര്‍ന്നടിഞ്ഞ മുതലാളിത്ത ലോകം അമ്പരപ്പോടെ നോക്കിക്കണ്ട ഒരു പ്രതിഭാസത്തിന്റെ പൂര്‍ണ രൂപം ചൈന ദ്യശ്യമാക്കിയത് 2012 നും മുമ്പായിരുന്നു. കമ്യൂണിസത്തിന്റെ ചൈനീസ് മാത്യകയില്‍ നിന്ന് മുതലാളിത്തത്തിന്റെ ചൈനീസ് മാത്യകയിലേക്കുള്ള ആ രാജ്യത്തിന്റെ പരിണാമം ആണ്‌ സമകാലിക സാമ്പത്തികരാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഘട്ടത്തില്‍ തന്നെയാണ് എണ്‍പതുകളിലെ തങ്ങളുടെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തി , നിറമേതായാലും എലിയെപ്പിടിക്കുന്ന ആ ചൈനീസ് പൂച്ച കടന്ന് വന്നത്. തൊണ്ണൂറുകളില്‍ എല്ലാ അര്‍ഥത്തിലും ആധുനികമുതലാളിത്തത്തിന്റെ ആടയാഭരണങ്ങള്‍ എടുത്തണിഞ്ഞ ചൈന 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന വ്യവസ്ഥയ്ക്ക് തങ്ങളുടേതായ വ്യാഖ്യാനം ചമയ്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവരും സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റില്‍ കടപുഴകുന്ന കാഴ്ചയാണ് 2012 കണ്ടത്. എങ്കിലും യൂറോപ്യന്‍ അമേരിക്കന്‍ തകര്‍ച്ച പോലൊന്ന് ചൈന അനുഭവിച്ചിട്ടില്ല. ചൈനീസ് രാഷ്ട്രീയരംഗം പതിവു പോലെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നയം തന്നെ തുടര്‍ന്നു. അടുത്ത 10 വര്‍ഷത്തേക്ക് തങ്ങളെ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുത്തു ഈ വര്‍ഷം ആ രാജ്യത്തെ പരമോന്നത പാര്‍ട്ടി . ഴി ജിങ്പിങ് പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് സമൂഹത്തെ ആഴത്തില്‍ ബാധിച്ച അഴിമതിയെ തുറന്നു കാട്ടിയ സംഭവമാണ് ബോ സിലായ് എന്ന പോളിറ്റ്ബ്യൂറോ അംഗം ഭാഗഭാക്കായ , ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ കൊലപാതകം. കുറ്റക്യത്യത്തില്‍ ബോയുടെ ഭാര്യയുടെ പങ്ക് കണ്ടെത്തപ്പെടുകയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറെ ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ഏറ്റവും കോളിളക്കം സ്യഷ്ടിച്ച അഴിമതിക്കഥ ഇതാണ്.

ചൈനയും ജപ്പാനും അടികൂടിയ കഥ

കിഴക്കന്‍ ചൈനാക്കടലിലെ വെറും കല്ലുമാത്രമുള്ള കുറച്ച് ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ നടന്ന തര്‍ക്കം ഒരു യുദ്ധഭീഷണി ലോകത്ത് സ്യഷ്ടിച്ചെങ്കിലും ചൈനയില്‍ ജപ്പാന്‍ വിരുദ്ധ തരംഗമുണ്ടായതും ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടത്തെയും ബാധിച്ചതുമൊഴിച്ചാല്‍ ഒന്നുമുണ്ടായില്ല.

തെക്കെ ആഫ്രിക്കന്‍ ഖനികളിലെ സംഘര്‍ഷം 

അപ്പാര്‍ത്തീഡിന്റെ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു സൌത്ത് ആഫ്രിക്കയിലെ സമരം ചെയ്യുന്ന ഖനിത്തൊഴിലാളികള്‍ക്കെതിരെ പോലീസ് നിറയൊഴിച്ചതും 34 പേര്‍ കൊല്ലപ്പെട്ടതും. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം മൂലം ആ രാജ്യത്തിലെ ഖനിമേഖല കുറെ ആഴ്ചകളില്‍ സ്തംഭിച്ചു.

വടക്കന്‍ കൊറിയ : തെമ്മാടിയുടെ മുന്നേറ്റം
nk
തെമ്മാടി രാഷ്ട്രം എന്ന് അമേരിക്കയും സുഹ്യത്തുക്കളും മുദ്ര കുത്തി ഒറ്റപ്പെടുത്തിയ വടക്കന്‍ കൊറിയ എന്ന രാഷ്ട്രം ഇന്നും ഇരുമ്പു മറയ്ക്കകത്താണ്. അവിടെ നടക്കുന്നതെന്തെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഡിസംബര്‍ 12 നു അവര്‍ പരീക്ഷിച്ച റോക്കറ്റ് വിക്ഷേപണം വന്‍ വിജയം ആയത് ലോകമറിഞ്ഞു. സ്വന്തമായി ഒരുപഗ്രഹം അയയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉപഗ്രഹാനന്തര ബാലിസ്റ്റിക് മിസൈലിനോട് തൊട്ടടുത്ത് വരെ എത്തി തെമ്മാടികള്‍ എന്ന സംശയത്തെ സാധൂകരിക്കുന്നു എന്ന് അമേരിക്ക.




മനുഷ്യാവകാശം : പ്രതീക്ഷയുണ്ടോ?

മനുഷ്യാവകാശം എന്ന സങ്കല്പത്തെ ഒരിഞ്ച് മുന്നോട്ട് നീക്കാന്‍ പോലും സാധിച്ചില്ല ഈ വര്‍ഷത്തിന്. ചൈനയും ഇറാനും പാകിസ്ഥാനും സൌദി അറേബ്യയും ഈ സങ്കല്പത്തെ പരിഹസിക്കുന്ന തങ്ങളുടെ നയങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറായിട്ടില്ല. ഇന്നും ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ചൈനയും ഇറാനും മുന്‍പില്‍ നില്‍ക്കുന്നു.

ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഒട്ടേറെയുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യര്‍ . ടിയാനന്മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള 'കൂട്ടക്കൊല' എന്ന കവിതയെഴുതിയതിന് 1990 ല്‍ തടങ്കലിലായ കവി ലിയാവൊ യിവു മുതല്‍ 11 വര്‍ഷത്തെ തടങ്കല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബല്‍ സമ്മാനിതനായ സാഹിത്യകാരന്‍ ലിയു സിയാബോ വരെ നീളുന്നു അത്. 2012 ല്‍ അമേരിക്കന്‍ എംബസിയില്‍ അഭയം തേടുകയും തുടര്‍ന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെന്‍ ഗ്വാങ്‌ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളില്‍ ഒന്നു മാത്രം. കുടുംബാസൂത്രണത്തിന്റെ പേരില്‍ ഭരണകൂടം ബലം പ്രയോഗിച്ച് ഗര്‍ഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സര്‍ക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്‌കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊന്‍ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്. റഷ്യയിലെ ഒരു പള്ളിയില്‍ തങ്ങളുടെ പ്രതിഷേധ സംഗീതപരിപാടി നടത്തിയ പ്രസിദ്ധ ഗായികാസംഘമായ 'പുസ്സി റയട്ടി' നെ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടി യൂറോപ്യന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്ന പുട്ടിന്റെ പുതിയ റഷ്യയുടെ സംഭാവനയാണ്.

           സ്വവര്‍ഗവിവാഹം, വധശിക്ഷ , മതനിന്ദ തുടങ്ങിയ പ്രശ്‌നങ്ങളില്‍ കാതലായ ആശയപരിണാമങ്ങളൊന്നും ലോകത്തില്‍ പൊതുവായി ഉരുത്തിരിഞ്ഞില്ല എങ്കിലും ഇന്ന് വികസിതരാജ്യങ്ങളിലെ ജനതയില്‍ വലിയൊരു പങ്കും സ്വവര്‍ഗവിവാഹത്തിനനുകൂലവും വധശിക്ഷക്കെതിരുമാണ്. ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം മനുഷ്യാവകാശങ്ങളുടെ നിലവിലെ സ്ഥിതി അത്രയ്‌ക്കൊന്നും പ്രതീക്ഷ നല്‍കുന്നില്ല എന്നതാണ് വസ്തുത. മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തില്‍ നിന്ന് വിട്ടാല്‍ മാത്രമേ ഈ കാര്യത്തില്‍ പുരോഗതി സാധ്യമാകൂ. എല്‍ .ജി.ബി.ടി എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ലെസ്ബിയന്‍ ,ഗേ,ബൈസെക്ഷ്വല്‍ ,ട്രാന്‍സ്‌ജെണ്ടര്‍ ജീവിതം നയിക്കുന്ന ആളുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളര്‍ച്ച 2012 ലും ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടര്‍ന്നത് ശുഭോദര്‍ക്കമാണ്.
gay

മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മറ്റൊരു സംഭവത്തിനും 2012 സാക്ഷ്യം വഹിച്ചു. മൂന്നാം ലോക രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ അധീശത്വത്തിന്റെ കറുത്ത പാടുകള്‍ തീര്‍ത്ത കൊളോണിയലിസം കെട്ടടങ്ങി അര നൂറ്റാണ്ടിനു ശേഷം അതിന്റെ ഏറ്റവും വലിയ ഇരയായിരുന്ന ആഫ്രിക്കയില്‍ നിന്ന് അന്നത്തെ പീഡിതര്‍ വെള്ളക്കാരന്റെ ലണ്ടനില്‍ അവന്റെ തടവിലാക്കലിനും അതിക്രമങ്ങള്‍ക്കുമെതിരെ നീതി തേടി നിയമയുദ്ധം ചെയ്ത് അതില്‍ വിജയം നേടിയ സംഭവം. കെനിയയിലെ 'മൌ മൌ' കലാപകാലത്തെ ബ്രിട്ടന്റെ ഇരകള്‍ക്കാണ് ലണ്ടനിലെ കോടതി വിധി പീഡനങ്ങള്‍ക്കുള്ള ഉത്തരം ആയത്. ലോകമെമ്പാടുമുള്ള പീഡിതര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി.

2012 പത്രപ്രവര്‍ത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു വര്‍ഷമായി മാറി എന്ന് വിലയിരുത്തപ്പെട്ടു.1992 മുതല്‍ക്ക് കൊല്ലപ്പെട്ട 950 പത്രപ്രവര്‍ത്തകരില്‍ 2012 ല്‍ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിയന്നയിലെ ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റൂട്ട് ആണ് ഈ കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വര്‍ഷം ഏറ്റവും കൂടൂതല്‍ പേര്‍ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേര്‍. ഈ കണക്കുകള്‍ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങള്‍ കൂടുമ്പോഴും ഒരു പത്രപ്രവര്‍ത്തകന്‍ വെച്ച് കൊല്ലപ്പെട്ടു ഈ വര്‍ഷം എന്നതാണ്.

യൂറോപ്പിന്റെ റോമകള്‍ : വീടില്ലാത്ത ജനത

യൂറോപ്പിനെ അലട്ടുന്ന ജിപ്‌സി പ്രശ്‌നം 2012 ല്‍ പുതിയ പരിണാമത്തിലേക്ക് നീങ്ങി. നാടോടി വര്‍ഗമായ റോമകള്‍ അഥവാ ജിപ്‌സികള്‍ യൂറോപ്പില് ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്‌നങ്ങളാണ്. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ് വിവിധ കിഴക്കന് മധ്യ യൂറോപ്യന്‍ രാജ്യങ്ങളില് നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില് ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള് ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍ , കറുത്തവര്‍ , മുസ്ലിങ്ങള്‍ ,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്‌സികള്‍ എന്നിവരാണ്. മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്ശന മധ്യേ 2010 ല് ആണ് ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്‌കോണിയുടെ ഇറ്റലിയിലും 2006 മുതല്വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്‌സികളെ സമാനമായ നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്, സ്വീഡന്‍ ,ജര്മ്മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്‌സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം കടുത്ത നടപടികളൊന്നും റോമകള്‍ക്കെതിരെ കൈക്കൊണ്ടില്ല എങ്കിലും ആ പാര്‍ശ്വവത്ക്യതസമൂഹത്തിന്റെ സ്ഥിതി ദയനീയമായി തന്നെ തുടരുന്നു.
ജിപ്‌സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ 'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹംഗറിയില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്‌സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്‌സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

കാലാവസ്ഥാ വ്യതിയാനം :തുടരുന്ന പ്രതിസന്ധി

കോടിക്കണക്കിന് പാവങ്ങളെ കൂടുതല്‍ നിസ്വരാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അതിന്‍ ഫലമായുണ്ടാകുന്ന ദാരിദ്യവും കഴിഞ്ഞ വര്‍ഷം അതിന്റെ ഭീകരാവസ്ഥയില്‍ എത്തി.കാലാവസ്ഥയിലുള്ള കടുത്ത അസ്ഥിരത സ്യഷ്ടിക്കുന്ന ക്യഷി നാശവും, ഉത്പാദനക്കുറവും പട്ടിണിയ്ക്കും അതു വഴിയുള്ള മരണങ്ങള്‍ക്കും ഒരു പ്രധാനകാരണം ആയി മാറിയിട്ടുണ്ട് ഇന്ന്. ഐക്യരാഷ്ട്ര സഭയുടെ മുന്‍ തലവന്‍ കോഫി അന്നന്റെ നേത്യത്വത്തിലുള്ള 'ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറ'ത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 3 ലക്ഷം മരണങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. 2030 ഓടെ ഇത് 5 ലക്ഷം ആകും. കൂടാതെ 300 ദശലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട് ഇത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഉറച്ച നിലപാടുകള്‍ കൈക്കൊള്ളുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. ഈ പ്രശ്‌നത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായ റിയോ ഉച്ചകോടി 2012 ല്‍ നടന്നങ്കിലും അതിന്റെ ഫലങ്ങള്‍ പ്രതീക്ഷകള്‍ ഒട്ടും നല്‍കുന്നതല്ല.

ഇന്റര്‍നെറ്റ് ആക്ടിവിസം: പുതിയ ജനാധിപത്യം

അറബ് ലോകത്തിലെ പ്രക്ഷോഭങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കാരണമായ ഇന്റനെറ്റ് ആക്ടിവിസം 2012 ലും അതിന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ലോഗുകളും തന്നെയാണ് ഇന്ന് ജനകീയപ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രധാന ആയുധമായി മാറുന്നത്. ചൈനയിലും ഇറാനിലും മറ്റ് സമഗ്രാധിപത്യ ദേശങ്ങളിലും പ്രതികരിക്കുന്നവന്റെ ഏകപ്രതീക്ഷയും ഇന്റര്‍നെറ്റ് തന്നെയാണിന്ന്. സാമൂഹ്യമാറ്റത്തില്‍ സൈബര്‍ ലോകത്തിന്റെ പങ്ക് നന്നായി എടുത്തുകാട്ടിയ പ്രധാന സംഭവം ആയിരുന്നു ഐസ്ലണ്ട് എന്ന രാജ്യത്തിന്റെ പുതിയ ഭരണഘടന ഇന്റര്‍നെറ്റിലൂടെയുള്ള ചര്‍ച്ചകളുടെയും പ്രതികരണത്തിന്റെയും ആകത്തുകയായി ഉയിര്‍കൊണ്ടത്. ആവേശകരമായ ഈ സംഭവം , വരും നാളിന്റെ ജനതയുടെ ആയുധം ഇന്റര്‍നെറ്റ് തന്നെയാവും എന്നതിന്റെ സൂചകമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

അസാഞ്ജിന്റെ അവസ്ഥ

അനീതിയ്‌ക്കെതിരെ സധൈര്യം പോരാടിയ വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനു ഇക്വഡോര്‍ അഭയം നല്‍കിയത് ആ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി. അദ്ദേഹം ആ രാജ്യത്തിന്റെ ലണ്ടന്‍ എംബസിയില്‍ അഭയം തേടി താമസിച്ചു വരികയാണ് ഇപ്പോഴും. അസാഞ്ജിനെ എംബസിയില്‍ നിന്ന് ഇക്വഡോറിലേക്ക് മാറ്റാനുള്ള ആ രാജ്യത്തിന്റെ ശ്രമത്തിനു ബ്രിട്ടന്‍ തടസ്സം നില്‍ക്കുന്നു ഇപ്പോഴും. അമേരിക്കയില്‍ വിചാരണ ചെയ്യപ്പെട്ടാന്‍ വധശിക്ഷ വരെ കിട്ടിയേക്കാവുന്ന അസാഞ്ജിന്റെ മോചനം മനുഷ്യാവകാശത്തെ മാനിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നു.

കച്ചവടത്തില്‍ ആണ്ട് പോയ ഒളിമ്പിക്‌സ്
lon
പണ്ട് ഒളിമ്പിക്‌സ് ശുദ്ധമായ അമേച്വറിസത്തിന്റെയും സന്തോഷദായകമായ സ്‌പോര്‍ട്ട്‌സിന്റെയും മേളനമായിരുന്നു. ആധുനിക മനുഷ്യന്റെ സംഘബോധത്തിന്റെയും ഉത്സുകതയുടെയും ചിഹ്നമായ ആ അഞ്ച് വളയങ്ങള്‍ക്ക് പുറമെ മറ്റൊരു അദ്യശ്യ വളയം കൂടി ആ പതാകയില്‍ കടന്നുകൂടിയിരിക്കുന്നു. പുതിയ കാലത്തിന്റെ മുഖമുദ്രയായ കച്ചവടം തന്നെയാണ് ആ ആറാമത്തെ വളയം. ഈ കച്ചവടവത്കരണത്തിന്റെ പൂര്‍ണരൂപമാണ് 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സ് ദര്‍ശിച്ചത്. ഒളിമ്പിക് ചിഹ്നങ്ങളെ ഒരു ബ്രാന്റ് എന്ന രീതിയില്‍ കാണുന്ന രീതിക്ക് ആദ്യം മുതലേ എതിര്‍പ്പുണ്ടായിരുന്നു. ഒളിമ്പിക്‌സ് നടത്തിപ്പുകാര്‍ നേരിട്ട പ്രധാന വിമര്‍ശനങ്ങള്‍ ഒക്കെത്തന്നെയും കേന്ദ്രീകരിച്ചിരിക്കുന്നത് സ്‌പ്പോന്‍സര്‍ഷിപ്പ് ഘടനയിലാണ് . രണ്ട് നിയമങ്ങളാണ് ഒളിമ്പിക്‌സിന്റെ നടത്തിപ്പിനായി യു.കെ പാസ്സാക്കിയത്. 2006 ലെ ലണ്ടന്‍ ഒളിമ്പിക് ഗെയിംസ് ആന്റ് പാരാലിമ്പിക്‌സ് ഗെയിംസ് ആക്ടും 1995 ലെ ഒളിമ്പിക് സിംബല്‍ സംരക്ഷണ നിയമവും. അവ പ്രത്യേകരീതിയിലുള്ള സംരക്ഷണം നല്‍കി , ഗെയിംസിനും അതിന്റെ സ്‌പോണ്‍സര്‍മാര്‍ക്കും. ഈ സംരക്ഷണം 'ഒളിമ്പിക്‌സ്' എന്ന വാക്ക് മുതല്‍ അതിന്റെ മുദ്രാവാക്യം , ചിഹ്നങ്ങള്‍ എന്നിവ വരെയുള്ളവയുടെ 'അനധിക്യത' ഉപയോഗത്തെ നിരോധിച്ചു. ഈ നിയമങ്ങളും അതിന്റെ കര്‍ക്കശമായ നടപ്പിലാക്കലും യു.കെ യിലെങ്കിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. കച്ചവടക്കാരെ മാത്രമല്ല , ആ താത്പര്യം ഇല്ലാത്തവരെയും ബ്രാന്റ് പോലീസ് വിരട്ടി അവിടെ. ലണ്ടന്‍ ഒളിമ്പിക്‌സിനെ പിന്താങ്ങിക്കൊണ്ട് ബാനര്‍ ഉയര്‍ത്തിയ ഡെര്‍ബി സര്‍വകലാശാല അത് അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. എന്തായാലും ഒളിമ്പിക്‌സ് വന്‍ വിജയം ആണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. വര്‍ണശബളവും സംഭവബഹുലവുമായ ഉദ്ഘാടന പരിപാടിയും മെഡലുകളാല്‍ അലംക്യതനായ മൈക്കല്‍ ഫെല്‍പ്‌സുമാണ് ഈ ഒളിമ്പിക്‌സിന്റെ ഈടുവെപ്പ് എന്ന് കരുതുന്നു, കായികപ്രേമികള്‍ .


മൊബൈല്‍ യുദ്ധഭൂമി
apple
2012 ല്‍ ലോകസാമ്പത്തിക രംഗം നേരിട്ട ഏറ്റവും പ്രധാന വിവാദം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തമ്മില്‍ നടത്തിയ പേറ്റന്റ് യുദ്ധം തന്നെയായിരുന്നു.അവയില്‍ സാംസംഗും ആപ്പിളും തമ്മിലുള്ള പോരാട്ടം പൊടിപാറി. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടം നടക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി ഇന്ന് പേറ്റന്റ് അവകാശത്തിന്മേല്‍ കമ്പനികള്‍ നടത്തുന്ന യുദ്ധക്കളമായി പരിണമിച്ചിരിക്കുമ്പോള്‍ അവയ്ക്ക് പുത്തന്‍ മാനങ്ങള്‍ കൈവന്നിരിക്കയാണ്. ഇന്ന് പേറ്റന്റ് പോരാട്ടങ്ങള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. പ്രധാനമായും ആപ്പിള്‍,സാംസംഗ്,മോട്ടറോള, നോക്കിയ തുടങ്ങിയ മൊബൈല്‍ കമ്പനികളാണ് ഇന്നത്തെ പോരാട്ടങ്ങളിലെ പ്രധാനകക്ഷികള്‍. അതില്‍ തന്നെ അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ ആപ്പിള്‍സാംസംഗ് യുദ്ധം പേറ്റന്റ് സമ്പ്രദായം, ബൌദ്ധിക സ്വത്തവകാശം തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയുമാണ്.

ഫെയിസ്ബുക്കിനു വലിയ വിലയാണ്!

അങ്ങനെ കാത്തുകാത്തിരുന്ന ഐ.പി.ഒ വന്നെത്തി : ഫെയിസ്ബുക്ക്. മുഖവില : 38 ഡോളര്‍.മൂന്ന് മാസത്തിനു ശേഷത്തെ വില : 18 ഡോളര്‍. 24 മണിക്കൂറും അതില്‍ നിന്നും ഇറങ്ങാത്തവന്‍ പോലും ഫെയിസ്ബുക്കിന്റെ ഒരു ഷെയര്‍ പോലുമെടുത്തില്ല എന്ന് ചുരുക്കം. വിമര്‍ശകര്‍ പറയുന്നു തങ്ങള്‍ക്ക് ഫെയിസ്ബുക്ക് ഇട്ട വില കുറച്ച് കടന്നു പോയെന്ന്.എന്തായാലും ഫെയിസ്ബുക്ക് ഓഹരി വില്പനയിലൂടെ 1600 കോടി ഡോളര്‍ സമാഹരിച്ചു.

          സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ കണക്കനുസരിച്ച് 2012 ല്‍ ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട 3 കീ വേഡുകള്‍ വിറ്റ്‌നീ ഹൂസ്റ്റന്‍ ,ഗാംഗ്‌നം സ്‌റ്റൈല്‍  ഹരിക്കേന്‍ സാന്‍ഡി എന്നിവയാണ്. 2012 ലെ ലോകത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു, ജീവിതവും ദുരന്തവും ഇടകലര്‍ന്ന സംഭവപരമ്പരകള്‍. ഈ വര്‍ഷം നമ്മെ കരയിച്ച സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ഏറെ ചിരിപ്പിച്ചത് മായന്‍ കലണ്ടറിനെ കൂട്ടുപിടിച്ച് 'ഡിസംബര്‍ 21 ന് ലോകാവസാനം' എന്ന് പ്രചരിപ്പിച്ച് നല്ല ബിസിനസ് കൊയ്ത വിരുതന്മാരുടെ കളിയാണ്. ലോകത്തിലെ നല്ലൊരു പങ്ക് ജനങ്ങളും ദിനംപ്രതി അവരുടെ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാളിനു സമാനമായ യാതനകള്‍ക്ക് പകരം നില്‍ക്കാന്‍ യഥാര്‍ഥ ലോകാവസാനത്തിനു കഴിയില്ല എന്നത് കൊണ്ടാണ് നാം അതിനെ നോക്കി ചിരിച്ചത്.



എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്


 

Tuesday, December 18, 2012

ആത്മാഹൂതികളില്‍ എരിയുന്ന ടിബറ്റ്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ ചൈനയെ അടുത്ത ദശകത്തില്‍ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുക്കാനായി ആ രാജ്യത്തിന്റെ രാഷ്ട്രീയ നേത്യത്വം ബീജിംഗില്‍ സുപ്രധാനമായ തങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഈ മാസമാദ്യം ചേരവേ അവിടെ നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ഒരു ചൈനീസ് പ്രദേശത്ത് , നടുക്കുന്ന ഒരു സംഭവം നടക്കുകയായിരുന്നു. സ്വയംഭരണ പ്രദേശം എന്ന ഓമനപ്പേരിട്ട് ചൈന അതിന്റെ കൈക്കുള്ളില്‍ ഒതുക്കിയിരിക്കുന്ന ടിബറ്റിലെ പടിഞ്ഞാറന്‍ സിചുവാന്‍ പ്രദേശത്തെ 3 യുവബുദ്ധ സന്യാസികളാണ് സ്വയം അഗ്‌നിയില്‍ എരിഞ്ഞമര്‍ന്നത്. ചൈനീസ് കംമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്ന സമയം തങ്ങളുടെ പ്രതിഷേധത്തിനു അനുയോജ്യമാകും എന്ന പ്രതീക്ഷയിലാണ് അവര്‍ അത് ചെയ്തത്. ടിബറ്റിനെ 2011 മുതല്‍ പിടിച്ചുലച്ച പ്രതിഷേധ ആത്മഹത്യകളുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ പോരാളികളായിരുന്നു അന്ന് മരണം വരിച്ച യുവ സന്യാസിമാര്‍.
പ്രതിഷേധത്തിലേക്ക് ഒരു ജനത

60 ലക്ഷം വരുന്ന ടിബന്‍ ജനതയുടെ അടിച്ചമര്‍ത്തലിന്റെ കഥ ചരിത്രത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏവര്‍ക്കും സുപരിചിതമാണ്. അമ്പതുകളില്‍ ചൈന ടിബറ്റിനെ തന്ത്രപ്രധാനമായ ഒന്നായിക്കണ്ട് കയ്യടക്കുന്നതിനു മുന്‍പ് അവര്‍ക്ക് സ്വയംഭരണം ഉണ്ടായിരുന്നു. ചൈനയുടെ പിടിച്ചടക്കലും ആത്മീയ,ഭരണ നേതാവ് ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനവും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിമരുന്നിട്ടതും ചരിത്രവഴികളില്‍ പിന്നീട് നടന്ന സംഭവങ്ങളാണ്. ദലൈലാമയുടെ 1959 ലെ പലായനത്തിനു ശേഷം ചൈന ടിബറ്റിന്റെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. ഒരു ലക്ഷത്തിലധികം ടിബറ്റ് ജനതയുടെ ജീവനെടുത്തു മാവോയുടെ സാംസ്‌കാരിക വിപ്ലവം. ആറായിരത്തിലധികം സന്യാസമഠങ്ങളും നശിപ്പിക്കപ്പെട്ടു. എണ്‍പതുകളുടെ അവസാനത്തിലാണ് രണ്ട് പ്രാചീന മഠങ്ങളിലെ സന്യാസിമാര്‍ കലാപത്തിനൊരുങ്ങി ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടത്. ചൈനയുടെ ഈ മതപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനം ആണ് പ്രതിഷേധിക്കുന്നവരുടെ ആത്യന്തികലക്ഷ്യം . സമീപകാലത്തൊന്നും സാധിതമാകാനിടയില്ലാത്ത ഈ ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ സ്വയം ജീവന്‍ വെടിയാന്‍ തയ്യാറാകുന്നത്.


നീളുന്ന ആത്മാഹുതികള്‍

2011 ലാണ് ഈ പ്രതിഷേധരീതി ടിബറ്റില്‍ അരങ്ങേറിത്തുടങ്ങുന്നത്. സ്വയം ഹത്യയിലൂടെ എന്തെങ്കിലും ലോകത്തോട് പങ്കുവെക്കുക എന്നത് ആദികാലം മുതലേയുള്ള ഒരു ബൌദ്ധ രീതിയാണ്. ഇവിടെ ഇവര്‍ തങ്ങളുടെ മരണത്തിലൂടെ ലോകത്തോട് പറയുന്നത് സ്വാതന്ത്യം എന്നത് ഈ ലോകത്ത് തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശമാണ്.

tibsuiside12008 ല്‍ ടിബറ്റിലെമ്പാടും വ്യാപകമായ പ്രതിഷേധം അലയടിച്ചെങ്കിലും ഭരണകൂടം അതിനെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍ 2011 ല്‍ ആരംഭിച്ചത് ഇന്നും തുടരുകയാണ് ടിബറ്റന്‍ തെരുവുകളില്‍. ബുദ്ധസന്യാസികളും പുരോഹിതന്മാരും തെരുവീഥികളില്‍ സ്വയം കത്തിയമരുകയാണ്. ഇവരെക്കൂടാതെ കഴിഞ്ഞ ആഗസ്തില്‍ ഒരു സ്ത്രീയും ഒക്ടോബറില്‍ ഒരു കര്‍ഷകനും ആത്മാഹൂതി നടത്തിയിരുന്നു. 2011 തുടരുന്ന ആത്മഹത്യാപരമ്പരയില്‍ 70 പേരാണ് ഇതു വരെ മരിച്ചത് എന്ന് കരുതപ്പെടുന്നു. ഇതില്‍ 21 എണ്ണവും ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നടന്നിട്ടുള്ളത്. മുന്‍പ് താരതമ്യേന ശാന്തമായിരുന്ന പടിഞ്ഞാറന്‍ സിചുവാന്‍ മേഖലയിലാണ് പ്രധാനമായും ആത്മാഹൂതി സമരങ്ങള്‍ നടന്നത്. തങ്ങളുടെ നേതാവായ ദലൈലാമയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് കൊണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രകടനം കൊണ്ട് നിറയുകയാണ് മേഖലയിലെ പട്ടണങ്ങള്‍ മുഴുവനും തന്നെ.ടിബറ്റിലേക്കുള്ള വിദേശപത്രപ്രവര്‍ത്തകരുടെ പ്രവേശനം വളരെ നിയന്ത്രിതം ആയതിനാല്‍ തിബറ്റന്‍ സ്വാതന്ത്യത്തിനായി സ്ഥാപിക്കപ്പെട്ട വെബ്‌സൈറ്റുകള്‍ വഴിയാണ് ലോകം പ്രധാനമായും ഈ വാര്‍ത്തകള്‍ അല്പമെങ്കിലും അറിയുന്നത്. ചൈനീസ് ദേശീയ മാധ്യമങ്ങളിലും ടിബറ്റ് ഒരു വാര്‍ത്തയേ അല്ല.


കൂസലില്ലാതെ ഭരണകൂടം

പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമ്പോഴാണ് ഈ പ്രതിഷേധം രൂക്ഷമായതെങ്കിലും ഇതേക്കുറിച്ച് ഒരു ചര്‍ച്ച പോലും അവിടെ നടന്നതായി അറിവില്ല. പാര്‍ട്ടിയുടെ ടിബറ്റ് ഘടകത്തിന്റെ ഉപനേതാവിന്റെ പ്രസ്താവന മാത്രം പുറത്തുവന്നു : 'ടിബറ്റ് മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഒന്നും പരിഗണിക്കാത്ത ദലൈലാമ ഗ്രൂപ്പ് ആണ് ആളുകളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. അവര്‍ രാഷ്ട്രീയ ഇരകളാണ്'. ഭരണകൂടത്തിന്റെ സമീപനത്തിന്റെ സ്വഭാവം ഈ പ്രസ്താവനയിലുണ്ട്. വിദേശത്തുള്ള ടിബറ്റന്‍ സ്വാതന്ത്യഗ്രൂപ്പുകള്‍ക്കും ഈ സമരങ്ങളില്‍ പങ്കുള്ളതായി ചൈനീസ് അധിക്യതര്‍ ആരോപിക്കുന്നുണ്ട്. ടിബറ്റന്‍ പ്രശ്‌നത്തിന്മേല്‍ നിരന്തരം ഇടപെടുന്ന കുറ്റത്തിന് അധിക്യതരാല്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടി വരുന്ന വനിതാ ബ്ലോഗറും ആക്ടിവിസ്റ്റുമായ സെറിംഗ് വോസര്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ ബീജിംഗ് വിട്ട് പോകേണ്ടി വന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായുള്ള നടപടിയായിരുന്നു ഇത്. ' ടിബറ്റന്‍ ജനതയ്ക്കിടയില്‍ അസ്വസ്ഥത നാള്‍ക്കുനാള്‍ പെരുകി വരുകയാണ്. ആത്മഹത്യകള്‍ പെരുകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചൈനീസ് ഭരണകൂടം സുരക്ഷാര്‍ഥം എടുത്തിട്ടുള്ള നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉതകൂ'. സെറിംഗ് വോസര്‍ ബി.ബി.സി ലേഖകനോട് പറഞ്ഞതാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശകാര്യങ്ങളുടെ ചുമതലയുള്ള നവി പിള്ളയുടെ പ്രസ്താവനയും ചൈനീസ് സര്‍ക്കാരിന്റെ ഇടപെടലിന്റെ സ്വഭാവത്തെ കാണിക്കുന്നതാണ് : 'സമാധാനപരമായി സമരം നടത്തുന്ന ആളുകളെ തടഞ്ഞുവെക്കലും അവരുടെ അപ്രത്യക്ഷമാകലും മേഖലയിലെ ക്രമാതീതമായ സൈനിക വിന്യാസവും അസ്വസ്ഥത ഉളവാക്കുന്നതാണ്.'


പുത്തന്‍ നേത്യത്വം മാറ്റുമോ ഈ നിലപാട്?

നിയുക്ത ഭരണത്തലവന്‍ സി ജിന്‍പിംഗിന്റെ പിതാവ് സി സോങ്‌സുന്‍ ടിബറ്റന്‍ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു എന്ന വളരെ ചെറിയ സംഗതി മാത്രമേ ഉള്ളൂ ഈ പ്രശ്‌നത്തോട് പുതിയ നേത്യത്വം എങ്ങിനെ പ്രതികരിക്കും എന്നതില്‍ എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നതായി. അടുത്തിടെ ബി.ബി.സിക്കനുവദിച്ച ഒരു അഭിമുഖത്തില്‍ ദലൈലാമ പറയുകയുണ്ടായി പിതാവുമായി തനിക്ക് നല്ല ബന്ധമായിരുന്നു എന്നും മകന്‍ നിലവിലെ രാഷ്ട്രീയ നയം മാറ്റുമോ എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണെന്നും. ചൈനയുടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ടിബറ്റന്‍ നയം വീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും ഇക്കാര്യത്തില്‍ ആ ജനതയ്ക്ക് പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലെന്ന വസ്തുത.


മോചനമാണാവശ്യം

'ഫ്രീ ടിബറ്റ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ന്യിയ്ങ്കര്‍ ടാഷി എന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പ് ഇങ്ങനെ പറയുന്നു : 'ഞാന്‍ അഗ്‌നിയില്‍ സ്വയം സമര്‍പ്പിച്ചത് ചൈനീസ് സര്‍ക്കാരിനെതിരെയാണ്. ദലൈലാമയും പഞ്ചന്‍ലാമയും 60 ലക്ഷം ജനങ്ങളും സ്വാതന്ത്യം തേടുന്നു.ടിബറ്റിനു മോചനമാണാവശ്യം'. ചൈനീസ് വ്യാളിയുടെ കനത്ത കാല്‍ക്കീഴില്‍ പെട്ട് ഞെരിയുന്ന ടിബറ്റന്‍ ജനതയുടെ ശബ്ദമാണ് ഈ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലൂടെ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.


Friday, September 3, 2010

“ഞാൻ ദൈവത്തിന്റെ കൈയിലെ ഒരു കുഞ്ഞു പെൻസിലാണ്”

 അനാഥരുടെയും ആലംബഹീനരുടെയും ‘അമ്മ’യായിരുന്ന മദർ തെരേസയുടെ ജന്മ ശതാബ്ദി ലോകം കൊണ്ടാടുകയാണ്.1910 ൽ ജനിച്ച അൽബേനിയൻ വനിത മദർ തെരേസയായ കഥ വലിയ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു.അവരുടെതുപോലുള്ള പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ ലോകചരിത്രത്തിൽ വളരെയൊന്നുമില്ല.നീണ്ട 45 വർഷങ്ങൾ മദർ പ്രവർത്തന നിരതയായിരുന്നു.                                                                   
മദറിന്റെ ജീവിതത്തിലെ ചില നിമിഷങ്ങൾ ഫോട്ടോഗ്രാഫർ ഹോമർ പേജ് 1957 ലാണ്  പകർത്തിയത്.ചില ചിത്രങ്ങൾ ആ കാലത്ത് ചില പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നു.ചിലത് ഒന്നിലും വരാത്തതാണ്.                                                                           അനാഥശിശുക്കൾക്കായി മദർ ആരംഭിച്ച നിർമ്മല ശിശുഭവൻ ധാരാളം  കുട്ടികൾക്ക് അഭയകേന്ദ്രമായി.                                                               
                                                                                          മദറിന്റെ ചുമലിലുണ്ടായിരുന്ന ജോലി വളരെ അസാധാരണമായിരുന്നു.അവരുടെ ആശുപത്രിയിലെ രോഗികളിൽ പകുതിയും സാംക്രമിക രോഗങ്ങൾ ഉള്ളവരായിരുന്നു.
                                                                                   ക്രിസ്തുവിലുള്ള വിശ്വാസം മാത്രം കൈമുതലാക്കി മദർ തുടങ്ങുമ്പോൽ അവർ ഒറ്റക്കായിരുന്നു.എന്നാൽ അവരോടൊപ്പം ആയിരങ്ങൾ ചേർന്നു.1963 ൽ ഒരു കാത്തലിക് ബ്രദർ ശാഖ തുടങ്ങും വരെ മദറിന്റെ ‘മിഷണറീസ് ഓഫ് ചാരിറ്റിയിൽ  സ്ത്രീകൾ മാത്രമേ  ഉണ്ടായിരുന്നുള്ളു.                                         
                                                                                                                                                                                     സിസ്റ്റർമാർ പുലർച്ചെ 4.40  ന് ഉണരുന്നു,പ്രാർഥിക്കുന്നു,പിന്നെ കുറച്ചുപേർ ആലംബഹീനരെത്തേടി തെരുവിലേക്ക്,കുറച്ചുപേർ അനാഥാലയത്തിലെ ജോലികളിലേർപ്പടുന്നു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                           തന്റെ പതിനെട്ടാം വയസ്സിൽ സന്ന്യാസ പ്രവേശനകാലത്ത് Agnes Gongxha Bojaxhiu,തെരേസ എന്ന നാമം സ്വീകരിച്ചു,‘ചെറിയ പാത’ എന്ന ആശയം മുന്നോട്ടുവെച്ച പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിനിയുടെ സ്മരണയിൽ.ദൈവത്തിനായി ചെറിയ കാര്യങ്ങൾ സ്നേഹപൂർവം ചെയ്യുക എന്നതാണാ ആശയം.
                                                                                                                                                                                                                                                       1957 ൽ ഈ ഫോട്ടോകൾ എടുക്കുന്ന കാലത്ത് മദർ കൽക്കത്ത നഗരത്തിൽ വളരെക്കുറിച്ച് മാത്രമേ അറിയപ്പെട്ടിരുന്നുള്ളു                                                                                                                                          .                                                                                           നിർമ്മല ശിശുഭവൻ കുട്ടികൾക്ക് മാത്രമല്ല,അനാഥരായ ഗർഭിണികൾക്കും,അമ്മമാർക്കും സ്വാഗതമരുളുന്നു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    മദറിന്റെ പ്രസ്ഥാനം നേർവഴിയിലൂടെ മാത്രം പണം ശേഖരിച്ചു.അവർ ഒരിക്കലും ധനത്തിനായി വലിയ പദ്ധതികൽ ആവിഷ്കരിച്ചില്ല.പണത്തെക്കുറിച്ച് മദറിന് ഒരിക്കലും ആശങ്ക ഉണ്ടായിരുന്നില്ല.                                                                                                                                          ചെറിയ കാര്യങ്ങളിൽ വിശ്വാസമർപ്പിക്കുക,എന്തുകൊണ്ടെന്നാൽ അവയിലായിരിക്കും നിങ്ങളുടെ ശക്തി കിടക്കുന്നത്’                                                                                                                                                                                                                           

    മദർ തെരേസയുടെ മൊഴിമുത്തുകൾ                                                                                                                    Abortion
The greatest destroyer of peace is abortion because if a mother can kill her own child, what is left for me to kill you and you to kill me? There is nothing between. 


Actions
It is not the magnitude of our actions but the amount of love that is put into them that matters.


Love begins at home, and it is not how much we do... but how much love we put in that action. 


Difficult
I think I'm more difficult than critical. 


Drop
We ourselves feel that what we are doing is just a drop in the ocean. But the ocean would be less because of that missing drop. 


Faith
Be faithful in small things because it is in them that your strength lies. 


Faithfulness
I do not pray for success, I ask for faithfulness. 


Forgotten
Being unwanted, unloved, uncared for, forgotten by everybody, I think that is a much greater hunger, a much greater poverty than the person who has nothing to eat. 


God's Trust
I know God will not give me anything I can't handle. I just wish that He didn't trust me so much. 


Hunger
The hunger for love is much more difficult to remove than the hunger for bread. 

There is more hunger in the world for love and appreciation in this world than for bread. 


Jesus
Each one of them is Jesus in disguise. 

Jesus said love one another. He didn't say love the whole world.  

Many people mistake our work for our vocation. Our vocation is the love of Jesus. 


Joy
Joy is a net of love by which you can catch souls. 


Judging
If you judge people, you have no time to love them. 


Just One
If you can't feed a hundred people, then feed just one. 


Kind Words
Kind words can be short and easy to speak, but their echoes are truly endless. 


Kingdom of God
Let us more and more insist on raising funds of love, of kindness, of understanding, of peace. Money will come if we seek first the Kingdom of God - the rest will be given. 


Kingly Act
It is a kingly act to assist the fallen. 


Loneliness
Loneliness and the feeling of being unwanted is the most terrible poverty. 

Loneliness is the most terrible poverty. 


Love
Do not think that love, in order to be genuine, has to be extraordinary. What we need is to love without getting tired. 

Good works are links that form a chain of love.  

I am not sure exactly what heaven will be like, but I don't know that when we die and it comes time for God to judge us, he will NOT ask, How many good things have you done in your life?, rather he will ask, How much LOVE did you put into what you did?  

I try to give to the poor people for love what the rich could get for money. No, I wouldn't touch a leper for a thousand pounds; yet I willingly cure him for the love of God.  

If we want a love message to be heard, it has got to be sent out. To keep a lamp burning, we have to keep putting oil in it.  

Intense love does not measure, it just gives. 

Love begins by taking care of the closest ones - the ones at home. 

Love is a fruit in season at all times, and within reach of every hand. 

Spread love everywhere you go: first of all in your own house. Give love to your children, to your wife or husband, to a next door neighbor... Let no one ever come to you without leaving better and happier. Be the living expression of God's kindness; kindness in your face, kindness in your eyes, kindness in your smile, kindness in your warm greeting.

The success of love is in the loving - it is not in the result of loving. Of course it is natural in love to want the best for the other person, but whether it turns out that way or not does not determine the value of what we have done. 


Miracle
The miracle is not that we do this work, but that we are happy to do it. 


Money
Let us not be satisfied with just giving money. Money is not enough, money can be got, but they need your hearts to love them. So, spread your love everywhere you go. 


Moving
It is impossible to walk rapidly and be unhappy. 


Neighbor
I want you to be concerned about your next door neighbor. Do you know your next door neighbor? 


Nobody
One of the greatest diseases is to be nobody to anybody. 


Paradox
I have found the paradox, that if you love until it hurts, there can be no more hurt, only more love. 


Peace
If we have no peace, it is because we have forgotten that we belong to each other. 


Pencil
We are all pencils in the hand of God. 

I am a little pencil in the hand of a writing God who is sending a love letter to the world. 


Person to Person
Do not wait for leaders; do it alone, person to person. 


Poverty
It is a poverty to decide that a child must die so that you may live as you wish.  

Our life of poverty is as necessary as the work itself. Only in heaven will we see how much we owe to the poor for helping us to love God better because of them.  

We think sometimes that poverty is only being hungry, naked and homeless. The poverty of being unwanted, unloved and uncared for is the greatest poverty. We must start in our own homes to remedy this kind of poverty. 


Prayer
You say a prayer in your religion, and I will say a prayer as I know it. Together we will say this prayer, and it will be something beautiful to God.

Sweetest Lord, make me appreciative of the dignity of my high vocation, and its many responsibilities. Never permit me to disgrace it by giving way to coldness, unkindness, or impatience. 


Religion
A Christian should try to be a good Christian, a Muslim should try to be a good Muslim, a Hindu should try to be a good Hindu.


Rushing
Everybody today seems to be in such a terrible rush, anxious for greater developments and greater riches and so on, so that children have very little time for their parents. Parents have very little time for each other, and in the home begins the disruption of peace of the world. 


Silence
We need to find God, and he cannot be found in noise and restlessness. God is the friend of silence. See how nature - trees, flowers, grass- grows in silence; see the stars, the moon and the sun, how they move in silence... We need silence to be able to touch souls. 


Small Things
We are all pencils in the hand of God. 


Smile
Everytime you smile at someone, it is an action of love, a gift to that person, a beautiful thing.

Smiling is our first act of love. 

Peace begins with a smile.  

Let us always meet each other with a smile, for the smile is the beginning of love. 

We shall never know all the good that a simple smile can do. 


Talk
There should be less talk; a preaching point is not a meeting point. What do you do then? Take a broom and clean someone's house. That says enough. 


Things
There are no great things, only small things with great love. Happy are those. 


Touch
Let us touch the dying, the poor, the lonely and the unwanted according to the graces we have received and let us not be ashamed or slow to do the humble work. 


Unloved
It is easy to love the people far away. It is not always easy to love those close to us. It is easier to give a cup of rice to relieve hunger than to relieve the loneliness and pain of someone unloved in our own home. Bring love into your home for this is where our love for each other must start. 


Unwanted
The biggest disease today is not leprosy or tuberculosis, but rather the feeling of being unwanted. 


Waste
There must be a reason why some people can afford to live well. They must have worked for it. I only feel angry when I see waste. When I see people throwing away things that we could use. 


We
We, the unwilling, led by the unknowing, are doing the impossible for the ungrateful. We have done so much, for so long, with so little, we are now qualified to do anything with nothing. 


Words
Words which do not give the light of Christ increase the darkness. 


Work
There is always the danger that we may just do the work for the sake of the work. This is where the respect and the love and the devotion come in - that we do it to God, to Christ, and that's why we try to do it as beautifully as possible.