Saturday, June 19, 2010

എനിക്കതറിയില്ലെന്നയാൾക്കറിയാമല്ലോ!

സൌഹ്യദം

ആർ .രാമചന്ദ്രൻ

സമയം 9.15
സ്ഥലം ബസ് സ്റ്റോപ്പ്
ഞങ്ങൾ
അവിടെ
ഒപ്പമെത്തുന്നു
ഞങ്ങൾ അന്യോന്യം നോക്കി
പുഞ്ചിരിക്കുന്നു.

അയാളാരാണ്?
അയാൾ എവിടെ നിന്നു വരുന്നു?
ഞാൻ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
എനിക്കതറിയില്ലെന്നയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
എനിക്കതറിയാമെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമല്ലോ!

ഞാൻ ആരാണ്?
ഞാൻ എവിടെ നിന്നു വരുന്നു?
അയാൾ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
അയാൾക്കതറിയില്ലെന്നെനിക്കറിയാമല്ലോ!
അയാൾക്കതറിയാമെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമല്ലോ!

സമയം 9.20
ബസ്സു വരുന്നു
ഞങ്ങൾ അന്യോന്യം നോക്കി
പുഞ്ചിരിച്ച്
ബസ്സിൽ കയറുന്നു
ബസ്സ് നീങ്ങുന്നു
പിന്നെ നിൽക്കുന്നു
പിന്നെ നീങ്ങുന്നു
ഞങ്ങൾ ഒരേ സീറ്റിൽ
പുറത്തു നോക്കിക്കൊണ്ടിരിക്കുന്നു.
ഞാൻ സംസാരിക്കുന്നില്ല
സംസാരിക്കാറില്ല
അയാൾക്കെല്ലാമറിയാമെന്നെനിക്കറിയാമെന്ന്
അയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
അയാൾക്കൊന്നുമറിയില്ലെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമെന്നെനിക്കറിയാമല്ലോ!
അയാൾ സംസാരിക്കുന്നില്ല
സംസാരിക്കാ‍റില്ല
എനിക്കൊന്നുമറിയില്ലെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമെന്നയാൾക്കറിയാമല്ലോ!

സമയം 9.50
ബസ്സു നിൽക്കുന്നു
അന്യോന്യം നോക്കി
പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ
ഇറങ്ങുന്നു
അന്യോന്യം നോക്കി പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ പിരിയുന്നു

അയാൾ എങ്ങോട്ടു പോകുന്നു?
ഞാൻ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
എനിക്കതറിയില്ലെന്നയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
എനിക്കതറിയാമെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമല്ലോ!
ഞാൻ എങ്ങോട്ടു പോകുന്നു?
അയാൾ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
അയാൾക്കതറിയില്ലെന്നെനിക്കറിയാമല്ലോ!
അയാൾക്കതറിയാമെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമല്ലോ!

സമയം 4.45
ഞങ്ങൾ 9.50 ലേക്കു മടങ്ങുന്നു
പിന്നെ
ഞങ്ങൾ 9.50 ലേക്കു മടങ്ങുന്നു
ബസ്സു നിൽക്കുന്നു
അന്യോന്യം നോക്കി,പ്പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ പിരിയുന്നു
ഞങ്ങൾ സുഹ്യത്തുക്കളാണ്
സൌഹ്യദമാണ് കാര്യം.






Friday, June 18, 2010

ആഫ്രിക്ക!ആഫ്രിക്ക!!

ആഫ്രിക്കക്ക് ഒരു അർച്ചനാഗീതം
രവീന്ദ്രനാഥ ടാഗോർ

പരിഷ്ക്യതരുടെ പ്രാക്യതമായ ദുരാഗ്രഹം അവരുടെ
നിർലജ്ജ്മായ
മ്യഗീയതയെ നഗ്നമാക്കി തുറന്നു കാണിച്ചു
നീ കരഞ്ഞു; നിന്റെ കരച്ചിൽ ഞെക്കി ഞെരിക്കപ്പെട്ടു.
കവർച്ചക്കാരുടെ ആണി തറച്ച ചെരുപ്പുകൾ
നിന്റെ അമർഷത്തിന്റെ ചരിത്രത്തിന്മേൽ
മായ്ക്കാനാകാത്ത പാടുകൽ പതിച്ചപ്പോൽ
കാട്ടിലുള്ള നിന്റെ കാൽ‌പ്പാടുകൾ കണ്ണീരിലും ചോരയിലും
കുതിർന്നു മലിനമായി.
ഇന്നു പശ്ചിമ ചക്രവാളത്തിൽ അസ്തമനാകാശം
പൊടി നിറഞ്ഞു കൊടുംകാറ്റുകൊണ്ട് ശ്വാസം മുട്ടുമ്പോൾ
തമോമയമായ ഗുഹയിൽ നിന്നു
പുറത്തേക്കിഴഞ്ഞു വരുന്ന മ്യഗം
ഭയാനകമായ അലർച്ചകൾകൊണ്ട്
പകലിന്റെ മരണം പ്രഖ്യാപിക്കുമ്പോൾ,
ഹേ! അന്ത്യകാല കവേ!വരൂ!
മാനഭംഗം ചെയ്യപ്പെട്ട ആ സ്ത്രീയുടെ വാതിക്കൽ നിന്നുകൊണ്ട്
അവളോട് മാപ്പുചോദിക്കൂ!
രോഗം പിടിപെട്ട ഒരു വൻകരയുടെ 
സ്വബോധമില്ലാത്ത പേപറച്ചിലിനിടയിൽ
അതായിരിക്കട്ടെ അവസാനത്തെ മഹത്തായ വാക്ക്

Wednesday, June 16, 2010

മറഡോണയുടെ മികച്ച ഗോളുകൾ(maradonna goals)

ബ്രസീലിനെ വിറപ്പിച്ച് കൊറിയ കീഴടങ്ങി


Posted on: 16 Jun 2010
എം.പി. സുരേന്ദ്രന്‍


ജൊഹാനസ്ബര്‍ഗ്: ഫുട്‌ബോളിന്റെ ഇരുമ്പു മറയുമായെത്തിയ ഉത്തരകൊറിയ, കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ വിറപ്പിച്ച ശേഷം കീഴടങ്ങി.ഗ്രൂപ്പ് ജി യില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മൈക്കോണ്‍(55-ാം മിനിറ്റ് ), എലാനോ (72-ാം മിനിറ്റ് ) എന്നിവരുടെ ഗോളുകളിലാണ് ബ്രസീല്‍ ലീഡെടുത്തത്.കളി തീരാന്‍ ഒരു മിനിറ്റു ബാക്കി നില്‍ക്കെ ജിന്‍ യുന്‍ നാം ഉത്തരകൊറിയക്കു വേണ്ടി ഒരു ഗോള്‍ മടക്കി. സമനില ഗോളിനായി കൊറിയന്‍ ടീം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് ഫൈനല്‍ വിസില്‍ മുഴങ്ങിയത്.

ചൊവ്വാഴ്ച നടന്ന ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. പാരമ്പര്യത്തിന്റെ പെരുമയുമായെത്തിയ പോര്‍ച്ചുഗലിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഐവറികോസ്റ്റ് കരുത്തുകാട്ടി. ശരാശരിയിലൊതുങ്ങിയ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ ന്യൂസീലന്‍ഡ്, സ്ലോവാക്യയെ സമനിലയില്‍ പിടിച്ചു.

ഗ്രൂപ്പ് ജി യില്‍ മുന്‍ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞത് ഐവറികോസ്റ്റിന് നേട്ടമായി.പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്റ്റന്‍ ദിദിയര്‍ ദ്രോഗ്ബ അവസാന ഘട്ടത്തിലാണ് ഇറങ്ങിയതെങ്കിലും ആഫ്രിക്കന്‍ ആനകള്‍ കരുത്തു കാട്ടി.

അരങ്ങേറ്റം കുറിച്ച സ്ലൊവാക്യയും രണ്ടാം വട്ടക്കാരായ ന്യൂസീലന്‍ഡുമായുള്ള ഗ്രൂപ്പ് എഫ് മത്സരം ആവേശത്തിലേക്കുയര്‍ന്നില്ല.റോബര്‍ട്ട് വിറ്റേക് 50-ാം മിനിറ്റില്‍ നേടിയ ഗോളില്‍ സ്ലൊവേക്യയാണ് മുന്നിലെത്തിയത്.ഇഞ്ചുറി ടൈമില്‍ പ്രതിരോധനിര താരം വിന്‍സറ്റണ്‍ റീഡ് നേടിയ ഗോളിനാണ് ന്യൂസീലന്‍ഡ് സമനില പിടിച്ചത്.

Tuesday, June 15, 2010

ഏറ്റവും മികച്ച ഇന്ത്യൻ സിനിമ ഏത്?

                                            അപരാജിതോ


 സംവിധാനം,തിരക്കഥ      :സത്യജിത് റായി                                                                                                         
സംഗീതം           :രവിശങ്കർ                                                                ഛായാഗ്രഹണം:സുബ്രതോ മിത്ര                                                                                     സത്യജിത് റായിയുടെ പ്രശസ്തമായ 'അപുത്രയ' ത്തിലെ രണ്ടാമത്തേതായ 'അപരാജിതോ' നിർമ്മിക്കപ്പെട്ടിട്ട് 50 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു ക്‌ളാസിക്കാണ്
'അപുത്രയ' ത്തിലെ ആദ്യ ചിത്രമായ 'പഥേർ പാഞ്ചലി'യുടെ തുടർച്ചയായാണ് ഈ ചിത്രം റായി അവതരിപ്പിക്കുന്നത്.സത്യജിത് റായിയുടെ സമർത്ഥമായ ആഖ്യാനപാടവത്തിന്റെ ഉത്തമ ഉദാഹരണമായ ചിത്രം അദ്ദേഹത്തിന്റെ മികച്ച സിനിമകളിലൊന്നാണ്.തങ്ങളുടെ പുത്രിയായ ദുർഗയുടെ മരണശേഷം സ്വന്തം ഗ്രാമം വിട്ട് വാരണാസിയിലേക്ക് ചേക്കേറിയ ഹരിഹറിന്റെയും സർബോജയയുടെയും പുത്രൻ അപുവിന്റെയും കഥ പറയുന്നു, 'അപരാജിതോ' .സന്തോഷം നിറഞ്ഞ ആദ്യ ദിനങ്ങൾ ഹരിഹറിന്റെ പെട്ടെന്നുള്ള മരണത്തോടെ അവസാനിക്കുന്നു.തുടർന്ന് വാരണാസി വിടുന്ന സർബോജയ അപുവിനോടൊപ്പം തന്റെ അമ്മാവന്റെ ഗ്രാമവസതിയിൽ താമസിക്കുന്നു.ഗ്രാമവിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിയാകുന്ന അപു കൽക്കത്തയിൽ തുടർ പഠനം നടത്തുന്നതിനായുള്ള സേ്കാളർഷിപ്പ് നേടുന്നു.മനസ്സില്ലാമനസോടെ അപുവിനെ അമ്മ നഗരത്തിലേക്ക് യാത്രയാക്കുന്നു.മഹാനഗരത്തിൽ അപു തന്റെ പഠനം തുടരുന്നതിനിടെ അമ്മ രോഗബാധിതയാകുകയും അപുവിന്റെ അവസാന വർഷ പരീക്ഷക്ക് തൊട്ടുമുൻപ് മരണപ്പെടുകയും ചെയ്യുന്നു.ഗ്രാമത്തിൽ തിരിച്ചെത്തുന്ന അപു ,അമ്മയുടെ ഓർമ്മകളുമായി കൽക്കത്തയിലേക്ക് മടങ്ങുന്നു.


തടഞ്ഞു നിർത്തുന്ന,പുറകോട്ടു വലിക്കുന്ന പാരമ്പര്യവും, മുന്നോട്ടുള്ള(ആധുനിക ചിന്തയിലേക്കും ജീവിതത്തിലേക്കും ഉള്ള) പ്രയാണവും തമ്മിലുള്ള സംഘർഷം വിഷയമാക്കുന്ന ചിത്രം 1920 കളിലെ ഫ്യൂഡൽ ഇന്ത്യയിൽ നിന്നും പുത്തൻ ഇന്ത്യയിലേക്കുള്ള കഥാപുരുഷന്റെ ഗതിയെ ചിത്രീകരിക്കുന്നു. സുബ്രതാ മിത്രയുടെ മനോഹരമായ ഫോട്ടോഗ്രഫിയും പണ്ഡിറ്റ് രവിശങ്കറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മിഴിവേറ്റുന്നു.ചിത്രത്തിലെ വാരണാസി നഗരദൃശ്യങ്ങൾ ചേതോഹരമാണ്.അനിശ്ചിതത്വം നിറഞ്ഞ ഭാവിയിലേക്ക് പശ്ചാത്തലത്തിൽ മുഴകൂന്ന ഇടിമുഴക്കത്തോടെയുള്ള അപുവിന്റെ പ്രയാണരംഗത്തോടെ അവസാനിക്കുന്ന സിനിമ നമുക്ക് സമ്മാനിക്കുന്നത് മികച്ച ചലചിത്രാനുഭവമാണ്.


ഫുട്‌ബോള്‍ ലഹരിയുടെ ചന്ദ്രോദയം

ഫുട്‌ബോള്‍ ലഹരിയുടെ ചന്ദ്രോദയം
Posted on: 06 Jun 2010

ശ്രീകാന്ത് കോട്ടക്കല്‍


ആരവങ്ങള്‍ ആഫ്രിക്കയിലാണെങ്കിലും പന്തുരുളുമ്പോള്‍ മലബാറിന്റെ നെഞ്ച് തുടിക്കുകയാണ്.
കളിക്കമ്പം ഇവിടെ ഒരു ജനതയുടെ കലയും സംസ്‌കാരവും, മതവും ഉന്നതമായ ഉന്മാദവുമായി ഉയരുന്നു. അതിന്റെ ആള്‍രൂപമായി ഇങ്ങനെയൊരാള്‍- 'ഓട്ടോ ചന്ദ്രന്‍'.
കേരളത്തിന്റെ ഗാലറികളില്‍ പെരിയ മീശയും പെരുമ്പറകളുമായി നിറഞ്ഞുനിന്ന കോഴിക്കോടന്‍
ഫുട്‌ബോള്‍ഭ്രാന്തിന്റെ പ്രതീകം അങ്ങനെ തലമുറകളിലൂടെ സുവര്‍ണജൂബിലിയിലെത്തുന്നു.


കളിഭ്രാന്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലമായിരുന്നു അത്... കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ പൊടിമണ്‍ കളത്തിലേക്ക് ദേശാതിരുകള്‍ക്കപ്പുറത്തുനിന്ന് കാല്‍പ്പന്തുകളിക്കാര്‍ വന്ന കാലം. അവരുടെ കാലുകളുടെ കരുത്തും അവയിലൊളിപ്പിച്ച ജാലവും കാണാന്‍ കോരപ്പുഴയും ചാലിയാറും കടന്ന് പുരുഷാരമെത്തി. കോലത്തുനാട്ടിലെയും കുറുമ്പ്രനാട്ടിലെയും ഏറനാട്ടിലെയും വള്ളുവനാട്ടിലെയും വഴികള്‍ കാവുത്സവങ്ങളുടെയും വേലപൂരങ്ങളുടെയും കാലം പോലെ നിറഞ്ഞൊഴുകി മാനാഞ്ചിറയിലെത്തി ഒരു പന്തിനു ചുറ്റും സംഗമിച്ചു.
ആ നാളുകളിലെ സായാഹ്നങ്ങളിലൊന്നില്‍, ഫിഷറീസ് സ്‌കൂളിലെ നാലുകുടിപ്പറമ്പില്‍ ചന്ദ്രന്‍ എന്ന നാലാം ക്ലാസുകാരന്‍ സ്ലേറ്റുകൊണ്ട് മുഖം മറച്ച് ക്ലാസ്സില്‍നിന്നു മുങ്ങി. ബട്ടണടര്‍ന്ന് ഇടയ്ക്കിടെ അഴിഞ്ഞുപോയിരുന്ന ട്രൗസര്‍ ഒരു കൈകൊണ്ട് കുത്തിപ്പിടിച്ച് അവന്‍ മുന്നില്‍ക്കണ്ട മണല്‍ വഴികളിലൂടെയും കോഴിക്കോടിന്റെ ഇടുങ്ങിയ ഇടവഴികളിലൂടെയും തീവണ്ടിപ്പാളങ്ങള്‍ കടന്നും ഓടി. ഓടിയോടി മാനാഞ്ചിറയിലെത്തി. അവിടെ മൈതാനത്തെച്ചുറ്റി ആകാശത്തോളം ഉയരത്തില്‍ മനുഷ്യമതില്‍. പരല്‍മീന്‍ കടലിലേക്ക് തെന്നിയൊഴുകും പോലെ ആ കുട്ടി ഒരു പഴുതിലൂടെ അകത്തുകടന്ന് തറയിലിരുന്നു.
കാറ്റെടുത്തെറിയുന്ന തിരച്ചാര്‍ത്തുകളെപ്പോലെയുലയുന്ന കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ നിന്ന് ചില പേരുകള്‍ അവനും കേട്ടു: ചെങ്കാസി, ഹുസൈന്‍ കില്ലര്‍, മേവാലാല്‍... മക്രാന്‍സ് പാകിസ്താന്‍, ഈസ്റ്റ്ബംഗാള്‍, കറാച്ചി കിക്കേഴ്‌സ്... വശങ്ങളില്‍ നിന്ന് വശങ്ങളിലേക്ക് വളഞ്ഞുപുളഞ്ഞ് പറന്നുപോകുന്ന പന്ത്, അതിനെ ഒരു മഞ്ഞുതരിയുടെ ലാഘവത്തോടെ നെഞ്ചിലേക്കൊതുക്കുന്ന കളിക്കാര്‍, എതിര്‍വലയിലേക്ക് ഒരുവെടിച്ചില്ലുപോലെ മൂളിപ്പോകുന്ന ഷോട്ട്, വലയ്ക്കു മുന്നില്‍ ഗോളിയുടെ മഴവില്‍ നടനം... ആ കുട്ടിയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പതുക്കെപ്പതുക്കെ തുടങ്ങിയ കളി പൊരുതിപ്പൊരുതി അന്ത്യനിമിഷങ്ങളോടടുത്തു. പെട്ടെന്ന്, തുല്യതയുടെ തുമ്പത്തുവെച്ച് തഞ്ചാവൂര്‍ കിട്ടുവിന്റെ ഒരു ഹെഡ്ഡര്‍. മക്രാന്‍സിന്റെ വല വിറച്ചു. മീന്‍ വലയില്‍ പെരുമീന്‍ പെട്ടതുപോലെ. ഒറ്റനിമിഷം കൊണ്ട് മൈതാനത്തെപ്പൊതിഞ്ഞുനിന്ന പുരുഷാരം കുമിളയുടഞ്ഞ് ചുറ്റും പടര്‍ന്നു. ആകാശമാകെ ഇന്ത്യയ്ക്കും ഈസ്റ്റ്ബംഗാളിനും ജയ് വിളികള്‍. ആരവങ്ങളോടെ അവര്‍ തെരുവുകളിലേക്കൊഴുകി. അതിനിടയിലൂടെ തട്ടിയും തടഞ്ഞും ഇടയ്‌ക്കൊക്കെ വീണും വീണ്ടുംവീണ്ടും എഴുന്നേറ്റും അവന്‍ അന്തിമയങ്ങുമ്പോള്‍ വീട്ടിലെത്തി. അപ്പോഴേക്കും അവന്റെ കൈയിലെ സ്ലേറ്റ് ഉടഞ്ഞിരുന്നു.

അന്നുരാത്രി അവന്റെ സ്വപ്നങ്ങളില്‍ ബൂട്ടിട്ട കാലുകള്‍ നൃത്തം ചെയ്തു. പിറ്റേന്നുമുതല്‍ അവന്‍ സ്‌കൂളിലേക്ക് ഓടുന്നതിനേക്കാള്‍ പന്തിനു പിറകെ ഓടിത്തുടങ്ങി. മക്കാച്ചി മൈതാനിയില്‍ച്ചെന്ന് കളിപഠിച്ചു. കാല്‍ത്തുമ്പുകൊണ്ട് കണ്ണില്‍ മണ്ണുവാരിയിട്ട് ഗോളടിക്കുന്ന കടല്‍ത്തീര ഫുട്‌ബോളിലെ പൂഴിക്കടകനും കള്ളക്കോലുകളും പഠിച്ചു. പതുക്കെപ്പതുക്കെ കോഴിക്കോടിന്റെ മറ്റു മൈതാനങ്ങളിലേക്ക് അവന്റെ കളികള്‍ നീണ്ടു. കളി, ജീവിതം തന്നെയാക്കാന്‍ അവന്‍ കൊതിച്ചു. പക്ഷേ ചായക്കച്ചവടം നടത്തിയിരുന്ന ദരിദ്രപിതാവിന് മകന് വേണ്ട കളിക്കോപ്പുകളൊന്നും ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ പതിനെട്ടാം വയസ്സില്‍ അവന്‍ പതിയെപ്പതിയെ മൈതാനങ്ങളില്‍നിന്നു പിന്‍വലിഞ്ഞു. ഒരു ഓട്ടോറിക്ഷ വാങ്ങി രാപ്പകലോടി ഓട്ടോ ചന്ദ്രനായി. പക്ഷേ, ഉള്ളിലെവിടെയോ ഒരു കദനം ഉരുകിനിന്നു.

അപ്പോഴേക്കും കളി ഒരു മാറാവ്യാധിയായി ചന്ദ്രന്റെ കോശങ്ങളില്‍ പടര്‍ന്നിരുന്നു. അവിടെത്തുടങ്ങുന്നു കളങ്ങളില്‍നിന്നു കളങ്ങളിലേക്ക് കിക്കോഫുകള്‍ തേടിയുള്ള യാത്രകള്‍. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ഡല്‍ഹി... പിന്നെ മലപ്പുറത്തെയും വടക്കേ മലബാറിലെയും സെവന്‍സിന്റെ ദേശവിളക്കുകള്‍. ആ അലച്ചിലിനൊപ്പം ചന്ദ്രന്റെ മുഖത്ത് മീശ പെരുത്തു. മീശയ്‌ക്കൊപ്പം ആശയും ആവേശവും കലശലായി. പന്തുരുളുന്നിടത്തെല്ലാം ഗാലറിയില്‍ അയാളൊരു അടയാളക്കൊടിമരമായി ആര്‍ത്തുവിളിച്ചു. അങ്ങനെ ഓട്ടോചന്ദ്രന്‍ എന്ന അപൂര്‍വനായ കാണി പിറന്നു.

ഒഴിവുസമയങ്ങളെ ഒഴുക്കിക്കളയാനുള്ള നേരംപോക്കല്ല ഓട്ടോചന്ദ്രന് ഫുട്‌ബോള്‍. അയാള്‍ക്കത് സ്വപ്നവും ജീവിതവുമാണ്. സൂര്യനു ചുറ്റുമല്ല, ഒരു ഫുട്‌ബോളിനു ചുറ്റുമാണ് ഭൂമി കറങ്ങുന്നത് എന്ന് വിശ്വസിക്കാനാണ് ചന്ദ്രനിഷ്ടം. മഴയും മഞ്ഞും വേനലും മാറിവരുന്നതല്ല ചന്ദ്രന്റെ ചുമരിലെ കലണ്ടര്‍. സന്തോഷ് ട്രോഫിയും ഡ്യുറാന്റ്കപ്പും നെഹ്രുകപ്പും നാഗ്ജിയും റോവേഴ്‌സ്‌കപ്പുമെല്ലാമാണ് ആ കലണ്ടറിനെ പകുക്കുന്ന ഋതുക്കള്‍.

നാഗ്ജിയും നെഹ്രു കപ്പുമാണ് ഓട്ടോ ചന്ദ്രനെ കാണികള്‍ക്കിടയിലെ കണിക്കൊന്നയാക്കിയത്. അക്കാലത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുവശത്തെ മുളഗാലറിയില്‍ കളി തുടങ്ങുംമുമ്പേ ചന്ദ്രനും സംഘവും എത്തിയിരിക്കും. അപ്പുച്ചെട്ടിയാരും മാധവനും ഹുസൈനും വിശ്വനുമെല്ലാമടങ്ങിയ ആ സംഘത്തിന്റെ കൈയില്‍ ചെണ്ടയും കുഴലും പലപല ശബ്ദത്തിലുള്ള വാദ്യങ്ങളുമുണ്ടായിരിക്കും. കളമുണര്‍ന്ന് കളിക്കാര്‍ കാറ്റുപിടിച്ച പട്ടംപോലെ വളഞ്ഞുംപുളഞ്ഞും ഓടിത്തുടങ്ങുമ്പോഴേക്കും പട്ടച്ചരട് ചന്ദ്രനും സംഘവും കൈക്കലാക്കിയിരിക്കും. ഉന്നം പിഴയ്ക്കാത്ത കമന്റുകളിലൂടെ, പെരുമ്പറകളിലൂടെ അവര്‍ കളിയെ കൊഴുപ്പിക്കുകയും കൊതിപ്പിക്കുന്ന അഴകുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. മൈനസ്​പാസുകാരെ കൂവിക്കൂവി അറബിക്കടല്‍ കടത്തും. ഗോളടിക്കുന്നവരെ ദൈവങ്ങളാക്കും. ലക്ഷം പേര്‍ ചുറ്റുമിരുന്ന് ആര്‍പ്പുവിളിച്ചാലും ചന്ദ്രന്‍ ചോദിക്കും: ''എന്നുടെ ഒച്ച കേട്ടുവോ വേറിട്ട്...?'' കോളുകൊണ്ട കടലുപോലുള്ള കാഴ്ചക്കാരും അതിശയിപ്പിക്കുന്ന കളിയും കപ്പടാമീശയുമായി ഓട്ടോചന്ദ്രന്റെ സാന്നിധ്യവുമായപ്പോള്‍ കോഴിക്കോടിന് കാല്‍പ്പന്തുകളി ഒരു കോക്‌ടെയിലുപോലെ അധികലഹരി പകര്‍ന്നു.

തൊണ്ണൂറ് മിനിറ്റില്‍ തീരുന്നതല്ല ചന്ദ്രന്റെ കളിക്കമ്പം. അത് ഫൈനല്‍ വിസിലും കഴിഞ്ഞ് കളത്തിന് പുറത്തുപോകുന്നു. നഗരത്തില്‍ ടൂര്‍ണമെന്റുകള്‍ എത്തിയാല്‍ ചന്ദ്രന്റെ 'കെ.എല്‍.ഡി. 5373' നമ്പര്‍ ഓട്ടോ കളിക്കാര്‍ക്കും കളിക്കമ്പക്കാര്‍ക്കും മാത്രമുള്ളതാണ്. ബി.എസ്.എഫിന്റെ ജോഗീന്ദ്രര്‍ സംഘയുടെയും ജെ.സി.ടി. ഫഗ്‌വാരയുടെ ഇന്ദര്‍സിങ്ങിന്റെയും മഖന്‍സിങ്ങിന്റെയും സുബ്രതോഭട്ടാചാര്‍ജിയുടെയുമെല്ലാം നഗരത്തിലെ ഇഷ്ടവാഹനം ചന്ദ്രന്റെ ഓട്ടോയായിരുന്നു. അതില്‍ക്കയറി അവര്‍ ബോംബെ ഹോട്ടലിലെ ബിരിയാണിയും പാരഗണിലെ മീന്‍കറിയും കഴിക്കാന്‍ പോകും. മോഹന്‍ബഗാന്‍ ക്യാപ്റ്റന്‍ സുബ്രതോഭട്ടാചാര്‍ജിക്ക് കളിക്കുമുമ്പുള്ള കാളീപൂജയ്ക്കുവേണ്ടി പൂക്കളും കര്‍പ്പൂരവും ചന്ദനത്തിരിയും വാങ്ങാന്‍ മാരിയമ്മന്‍ കോവിലിനടുത്തുള്ള പൂജാസ്റ്റോറുകളിലേക്ക് കുതിക്കുന്നതും ചന്ദ്രന്റെ ഓട്ടോതന്നെ. ബീച്ച്‌ഹോട്ടലില്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന കാളീപൂജയ്ക്ക് പ്രധാന സഹായി ചന്ദ്രനാണ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ അവരെയും കൊണ്ട് തൊട്ടപ്പുറത്തുള്ള കുമാരന്‍ ഗുരിക്കളുടെ കളരിയിലേക്കോടുന്ന ആംബുലന്‍സാവും ചിലപ്പോള്‍ ചന്ദ്രന്റെ ഓട്ടോ.

ഒഴിവുസമയങ്ങളെ ഒഴുക്കിക്കളയാനുള്ള നേരംപോക്കല്ല ഓട്ടോചന്ദ്രന് ഫുട്‌ബോള്‍.
അയാള്‍ക്കത് സ്വപ്നവും ജീവിതവുമാണ്. സൂര്യനു ചുറ്റുമല്ല, ഒരു ഫുട്‌ബോളിനു
ചുറ്റുമാണ് ഭൂമി കറങ്ങുന്നത് എന്ന് വിശ്വസിക്കാനാണ് ചന്ദ്രനിഷ്ടം



കളിഭ്രാന്തുമായി കളങ്ങളില്‍നിന്ന് കളങ്ങളിലേക്കലയുമ്പോള്‍ തന്റേതായി എന്തെങ്കിലും ഒരു സമ്മാനം മിക്ക ടൂര്‍ണമെന്റുകള്‍ക്കുമായി ചന്ദ്രന്‍ കാത്തുവെക്കുമായിരുന്നു. ആദ്യം ഗോളടിക്കുന്നയാള്‍ക്ക് ആയിരത്തൊന്നുരൂപ, ഏറ്റവും നല്ല കളിക്കാരന് രണ്ടായിരം... ''ഓട്ടോയോടിച്ച് നടക്കുന്ന കാലത്തും ഞാനീ സമ്മാനവിതരണം മുടക്കിയിട്ടില്ല, മുണ്ടുമുറുക്കിയുടുത്ത് ഞാനാ പണം കമ്മിറ്റിക്ക് എത്തിച്ചുകൊടുക്കും. പകലന്തിയോളം പണിയെടുത്ത് വീട്ടില്‍ അരിക്കാശ് എത്തിച്ചുകൊടുക്കുന്ന ആനന്ദം എനിക്കത് നല്‍കുന്നു.'' സംഘാടകരുമായും കളിക്കാരുമായും നല്ല ബന്ധമുണ്ടെങ്കിലും ചന്ദ്രന്‍ ഒരിക്കലും പാസിന്റെ ഔദാര്യത്തില്‍ കളി കണ്ടിട്ടില്ല. എല്ലാ കളികളിലും തനിക്കുള്ളതു മാത്രമല്ല കുറച്ചധികം ടിക്കറ്റും ചന്ദ്രന്‍ കൈയില്‍ കരുതും. ടിക്കറ്റു കിട്ടാതെ വലയുന്ന തന്നേപ്പോലുള്ള കമ്പക്കാര്‍ക്ക് പിന്നീടത് സൗജന്യമായി നല്‍കും. കളി, കമ്പം മാത്രമല്ല പലരുടെയും കഞ്ഞികുടി കൂടിയാണ് എന്ന് ചന്ദ്രനറിയാം. അതില്‍ പാസിന്റെ പാറ്റയിടരുത്.
സ്വന്തം തലക്കുറിയേക്കാളും റേഷന്‍കാര്‍ഡിനേക്കാളും പാസ്‌പോര്‍ട്ടിനെ ചന്ദ്രന്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത് ലോകകപ്പ് കാരണമാണ്. ലോകകപ്പടുക്കുമ്പോള്‍ ഓരോ തവണയും ഈ കാണി പാസ്‌പോര്‍ട്ടെടുത്ത് പൊടിതട്ടിവെച്ചിരുന്നു. ''ഓട്ടോ ഓടിക്കുന്ന കാലത്തുതന്നെ ഞാന്‍ പാസ്‌പോര്‍ട്ടെടുത്തുവെച്ചിരുന്നു. കൈയിലെ കാശെടുത്ത് പോകാനുള്ള പാങ്ങില്ല. പലതവണ പലവിധത്തില്‍ ശ്രമിച്ചുനോക്കി. നടന്നില്ല. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന ഗാലറിയിലിരുന്ന് ഒന്നാര്‍ത്തു വിളിച്ചിട്ടുവേണം എനിക്ക് മരിക്കാന്‍''.


മറുമരുന്നില്ലാത്ത കളിഭ്രാന്ത്


ഒരുമാതിരിപ്പെട്ട ഉന്മാദങ്ങള്‍ക്കെല്ലാം ചികിത്സ കണ്ടുപിടിച്ച കോഴിക്കോട്ടെ കുതിരവട്ടം ആസ്​പത്രിയ്ക്ക് മലബാറിന്റെ ഫുട്‌ബോള്‍ ഭ്രാന്തിനുമാത്രം ഇതുവരെ മറുമരുന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അത് ജീനുകളില്‍നിന്ന് ജീനുകളിലേക്ക് തലമുറകളിലൂടെയുള്ള തുടര്‍ പ്രവാഹമാണ്. ഇടയില്‍ തടയണകളില്ലാതെ അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിലെ തിളക്കമുള്ള കണ്ണികളിലൊന്നാണ് ഓട്ടോ ചന്ദ്രന്‍.
ഓരോ വേനലിലും കൊയ്‌തൊഴിയുന്നതോടെ മലപ്പുറത്തെയും കോഴിക്കോട്ടെയും വടക്കേ മലബാറിലേയും വയലുകള്‍ കുമ്മായവരകളണിഞ്ഞ് കളിയ്‌ക്കൊരുങ്ങുന്നു. പിന്നെ ഈ മണ്ണിലൂടെയുള്ള യാത്രകള്‍ ഫുട്‌ബോള്‍ മാത്രം കണ്ടുകൊണ്ടുള്ളതാണ്. ആരവങ്ങളും വിസിലടികളും സന്ധ്യകളെ മുഖരിതമാക്കുന്നു, ഫ്‌ളഡ്‌ലിറ്റുകള്‍ വെളിച്ചം വിതറുന്നു. ലോകകപ്പ് നാലുവര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുമ്പോള്‍ ഓരോ സീസണും ഇവര്‍ക്ക് ലോകകപ്പാണ്, ക്ലബ് ഫുട്‌ബോളിന്റെ വാശിയേറിയ കുടിപ്പകകള്‍ കുടിച്ചാണ് മമ്പാട്ടെയും അരിക്കോട്ടേയും കുട്ടികള്‍ ഇപ്പോഴും വളരുന്നത്. ആ വാശിയെ വളര്‍ത്തിവളര്‍ത്തി അവര്‍ ഇന്ത്യന്‍ ടീമിലേക്കുവരെ കയറിപ്പോകുന്നു.
''സെവന്‍സുകള്‍ തേടി ഞാന്‍ ഇപ്പോഴും അലയാറുണ്ട്. അതിന്റെ നാടന്‍ ചൂരും വാശിയും ഒന്നു വേറെത്തന്നെയാണ്. അപാരന്മാരായ ചില കളിക്കാരെ ഈ വയലുകളില്‍ നേര്‍ക്കുനേര്‍ കാണാന്‍ സാധിക്കും. പലപ്പോഴും അവരെ ആരും വേണ്ടവിധത്തില്‍ കണ്ടെടുക്കാറില്ല എന്നതാണ് സത്യം'' -ചന്ദ്രന്‍ പറയുന്നു.

വീണ്ടും ഒരു ലോകകപ്പ് വരുമ്പോള്‍ മലബാറിന്റെ വഴികള്‍ കട്ടൗട്ടുകളാലും കമന്റുകളും യുദ്ധവാക്യങ്ങളും നിറഞ്ഞ കൂറ്റന്‍ ഫ്‌ളക്‌സുകളാലും കൊടിതോരണങ്ങളാലും നിറഞ്ഞുകഴിഞ്ഞു. മുഖങ്ങള്‍ പലപല ചായങ്ങളണിഞ്ഞുതുടങ്ങി. പന്തയത്തിന്റെ പോരുകള്‍ തുടങ്ങി. കാരണം, കളി കടലിനപ്പുറത്താണെങ്കിലും കമ്പവും കണ്ണീരും ഈ മണ്ണിലാണ്, പിടയ്ക്കുന്നത് ഇവരുടെ ചങ്കാണ്- ഫിഫ ഇതൊന്നുമറിയുന്നില്ലെങ്കിലും.

Sunday, June 13, 2010

അർജന്റീനയുടെ ആദ്യ വിജയം


പ്രതീക്ഷിക്കാം, ഇവരെ
Posted on: 13 Jun 2010,


ജോഹനാസ്ബര്‍ഗ്:ലോകകപ്പിന്റെ താരമാകാനുള്ള പാതയിലാണെന്ന് തെളിയിച്ച പ്രകടനത്തോടെ മെസ്സി. ആക്രമണ ഫുട്‌ബോളിന്റെ സുന്ദര നിമിഷങ്ങളുമായി അര്‍ജന്റീന. വിജയം ഒരു ഗോളിലൊതുങ്ങിയെങ്കിലും ആശിച്ച തുടക്കമാണ് ഇതിഹാസതാരം ഡീഗോ മാറഡോണയുടെ ടീമിന് പത്തൊമ്പതാം ലോകകപ്പില്‍ കിട്ടിയത്.

വിജയത്തിനുള്ള ക്രെഡിറ്റ് പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ഗബ്രിയേല്‍ ഹെയ്ന്‍സിക്കാണെങ്കിലും മത്സരത്തിലെ താരം സാക്ഷാല്‍ മെസ്സി തന്നെ.ഗോളെന്നുറച്ച ആറവസരങ്ങളാണ് മെസി സൃഷ്ടിച്ചത് .മെസ്സിയുടെ ദൗര്‍ഭാഗ്യവും ഒപ്പം നൈജീരിയന്‍ ഗോളി വിന്‍സന്റ് എന്‍യീമയുടെ മിന്നുന്ന സേവുകളുമാണ് താരത്തെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്. അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ ആറു ഗോളിനെങ്കിലും അര്‍ജന്റീന ജയിക്കേണ്ടതായിരുന്നു.

ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ആക്രമണത്തിന്റെ മലവെള്ളപ്പാച്ചിലായിരുന്നു.ഫിനിഷിങിലെ ദൗര്‍ഭാഗ്യമാണ് അവരുടെ ഗോള്‍പ്പട്ടിക ഉയര്‍ത്താതിരുന്നത്.ഇരു പകുതികളിലായി മൂന്നവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഗോണ്‍സാലാ ഹിഗ്വയിനായിരുന്നു അര്‍ജന്റീനാ നിരയിലെ വില്ലന്‍മാരില്‍ മുമ്പന്‍.

രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ പ്രതിരോധത്തെ വിറപ്പിക്കാന്‍ നൈജീരിയയ്ക്കായി.കാലു ഉച്ചെയും യാക്കൂബുവും പകരക്കാരന്‍ ഒബാഫെമി മാര്‍ട്ടിന്‍സും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നൈജീരിയക്ക് തിരിച്ചടിയായി.മുന്നേറ്റ നിരയില്‍ മെസ്സിക്കു പങ്കാളികളായി ഹിഗ്വയിനെയും കാര്‍ലോസ് ടെവസിനെയുമാണ് മാറഡോണ ആദ്യ ഇലവനില്‍ ഇറക്കിയത്. കഴിഞ്ഞ സീസണില്‍ ഇവര്‍ മൂന്നു പേരും കൂടി അടിച്ചു കൂട്ടിയത് 105 ഗോളുകളാണ്.ആക്രമണത്തിലൂടെ നൈജീരിയയെ തുരത്താമെന്ന മാറഡോണയുടെ തീരുമാനം ശരിയാണെന്ന തുടക്കം മുതലെ മെസ്സിയും സംഘവും തെളിയിച്ചു.

നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തേണ്ടതായിരുന്നു. നൈജീരിയന്‍ പ്രതിരോധനിരയ്ക്കിടയിലൂടെ നൃത്തച്ചുവടുമായി മുന്നേറി മെസ്സി നല്‍കിയ പാസ്സ് തട്ടി വലയിലാക്കേണ്ട ജോലിയേ ഹിഗ്വയിനുണ്ടായിരുന്നുള്ളു. റയല്‍ മാഡ്രിഡിനു വേണ്ടി മിന്നുന്ന ഗോളുകള്‍ കഴിഞ്ഞ സീസണില്‍ നേടിയ താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ലോകകപ്പെന്ന വമ്പന്‍ വേദിയുടെ സമ്മര്‍ദ്ദം ഹിഗ്വയ്‌നെ ബാധിച്ചെന്നു തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുള്ള താരത്തിന്റെ പ്രകടനം.

ഹിഗ്വയിന്റെ പിഴവിന് രണ്ടു മിനിറ്റിനുള്ളില്‍ തന്നെ അര്‍ജന്റീന പ്രായശ്ചിത്തം ചെയ്തു. മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് ഗോളി എന്‍യീമ തട്ടിയകറ്റി. ഇതെത്തുടര്‍ന്ന ലഭിച്ച കോര്‍ണറാണ് ഗോളിനു വഴിതെളിച്ചത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടു മുന്‍ താരങ്ങളായിരുന്നു ഗോളിനു പിന്നില്‍ . സെബാസ്റ്റ്യന്‍ വെറോണ്‍ ,നൈജീരിയയുടെ പ്രതിരോധക്കോട്ടയെ ഒഴിവാക്കി ബോക്‌സിനുള്ളിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചു. ഓടിയെത്തിയ ഹെയ്ന്‍സി മുഴുനീളന്‍ ഹെഡ്ഡറിലൂടെ പന്ത് പോസ്റ്റിന്റെ മൂലയിലെത്തിച്ചു.

ഗോളി എന്‍യീമയുടെ അസാധ്യമായ രക്ഷപ്പെടുത്തലുകളാണ് നൈജീരിയയുടെ തോല്‍വി മാന്യതയുള്ളതാക്കിയത്. നൈജീരിയന്‍ പ്രതിരോധക്കോട്ടയ്ക്കിടയിലൂടെ മെസ്സി തൊടുത്ത പൊള്ളുന്ന ഷോട്ട് എന്‍യീമ പറന്നിറങ്ങി തട്ടിക്കളഞ്ഞത് അവിശ്വസനീയതയോടെ നോക്കി നില്‍ക്കാനേ മാറഡോണയ്ക്കു പോലുമായുള്ളു.ഹിഗ്വയിനും എയ്ഞ്ചല്‍ ഡി മരിയയുമാണ് മാറഡോണയുടെ പ്രതീക്ഷയക്കൊത്തുയരാതെ പോയത്. മുന്നേറ്റ നിരയില്‍ യാതൊരു പദ്ധതികളുമില്ലാതെ കളിച്ചതിനാലാണ്.അര്‍ജന്റീനയുടെ ദുര്‍ബ്ബലമായ പ്രതിരോധത്തെ പരീക്ഷിക്കാന്‍ നൈജീരിയക്ക് കഴിയാതെ പോയത് .

വാക്കേ വാക്കേ കൂടെവിടെ? ഒളിതിങ്ങും തൂവലിന്‍ തുഞ്ചത്ത്.

വാക്കേ വാക്കേ കൂടെവിടെ?

ആരാരുടെയോ തന്ത
മരണപ്പെട്ടാൽ,അതു കേട്ടാൽ
നിരണത്തിലും നതോന്നതയിലും
നിറഞ്ഞു കവിഞ്ഞു കരയും
കരുവല്ല,കണ്ണീരല്ല
എല്ലും പല്ലുമുള്ള മലയാളവാക്ക്

ഇടവപ്പാതിമഴയിൽ
ഇടനാഴിനടയിൽ
ഇറുകിച്ചടഞ്ഞു വാഴും
ഇട്ടിവേശി നേത്യാരമ്മയ്ക്ക്
രണ്ട് മൂന്നക്കി മുറുക്കാൻ
വിണ്ട ചുണ്ട് ചുവപ്പിക്കാൻ
തമ്പുരാനും നമ്പൂതിരിയും
തന്തപ്പട്ടരുമൊന്നിച്ച്
ഇടിച്ചു വെച്ച പാക്കല്ല
ഇടിത്തീ വെടിക്കും വാക്ക്

ചുടുക്കാപ്പിക്കടയിൽ
ചുമ്മാതിരിക്കും ചുപ്പാമണിയന്
തുടരനെഴുതിത്താളിൽ വിളമ്പാൻ
മെദുവടയല്ലെടോ മലയാളവാക്ക്

വാനൊലിയാലയത്തിൽ
വഷളൻ വെടികൾ വെളിയിൽ വിട്ട്
അകലെയിരിക്കും മാളോരുടെ
ചെറുചെവിയിൽ ചൊറി വിതറാൻ
തരപ്പെടുത്തിയ താപ്പല്ല
തപ്പിലും മപ്പിലും വീർപ്പായ്
വിടർന്നു തുടം വായ്ച്ച മലയാളവാണി

മുഖമില്ലാത്ത നടികൾക്ക് 
മുലയും മൂടും കുലുക്കാൻ 
ഇളിച്ചിവായന്മാരീണം കൂട്ടി
ത്തുളിക്കും മെഴുക്കല്ല
പാണന്റ്റെ ഉടുക്കിലും
പാടത്തിൻ മുടുക്കിലും
പാടിയാടിയ പുന്നാര വാക്ക്

മനസ്സിലെയതിസാരത്താൽ
മന്ത്രിമാരുരതൂറ്റുമ്പോൾ
അതും പെറുക്കി,യധിപന്റെ
മുഞ്ഞിമൊഴിയും പിഴിഞ്ഞൊഴിച്ച്
പത്രത്തിലുടച്ചു ചേർക്കാൻ
പറ്റും പയറ്റു മണിയല്ല
പറ്യന്റെ ചെണ്ടയിലും
ഉറയുന്ന തൊണ്ടയിലും
ഉയരം കൊണ്ടുയിർ പെറ്റ്
ഊറ്റമൂട്ടിയ നമ്മുടെ വാക്ക്

വാക്കേ വാക്കേ കൂടെവിടെ?
വളരുന്ന നാവിന്റെ കൊമ്പത്ത്
വാക്കേ വാക്കേ കൂടെവിടെ?