Friday, June 25, 2010

മറഡോണ!മറഡോണ!!!

              ചരിത്രത്തിലെ ഏറ്റവും മികച്ച 2 ഗോളുകള്‍(2)                                    1986 ലെ മെക്സിക്കോ ലോകകപ്പിൽ അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ അൻപത്തിനാലാം മിനുട്ടിൽ മറഡോണ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിൽ സുവർണ ലിപികളിൽ കുറിച്ച രണ്ടാമത്തെ ഗോൾ.അൻപതാം മിനുട്ടിൽ ‘ദൈവത്തിന്റെ കൈ’ കൊണ്ട് താൻ നേടിയ വിവാദ ഗോളിൻ പ്രായശ്ചിത്തം ചെയ്യാനും മറഡോണക്ക് കഴിഞ്ഞു. മധ്യവ്യത്തത്തിൽ വച്ച് പന്ത് സ്വീകരിച്ച് ഒന്നിനു പിറകെ ഒന്നായി 4 പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്ത് ഒടുവിൽ ഇംഗ്ലണ്ട് ഗോളി പീറ്റർ റീഡിനെ കടന്ന് കയറി മൈതാനത്തിന്റെ ഇടത്തെ ഓരത്തുകൂടി ശരവേഗത്തിൽ കുതിച്ച മറഡോണ ബോക്സിന് പുറത്തുവെച്ച് ടെറി ബുച്ചറെയും ഷെൻവിക്കിനെയും മറികടന്നു.കുതിച്ചെത്തുന്ന മറഡോണയെ നേരിടാൻ ഷിൽറ്റൻ മുന്നോട്ടെത്തുന്നതിനു മുൻപ് വീണ്ടും ബുച്ചർ ഓടിയെത്തിയപ്പോൾ മറഡോണ നാലാമതും ഡ്രിബിൾ ചെയ്തു മുന്നെറി.ഷിൽറ്റനെ മറ്റൊരു മിന്നൽ ഡ്രിബിളിൽ മറികടന്നപ്പോൾ ഗോൽ വലയത്തിലെ വിശാലമായ ശാദ്വലഭൂമി മാടിവിളിച്ചു....ഗോൾ!!! ഈ ഗോൽ നിത്യ സ്മാരകമാക്കുന്ന സ്മർണികാ ഫലകം പിറ്റേന്ന് മെക്സികോയിലെ അസ്ടെക് സ്റ്റേഡിയത്തിൽ സ്ഥാപിച്ചു.
Diego Maradona.jpg




                                    
                          മറഡോണ വിക്കി പേജ്                                                                                                                     ഡൌൺലോഡ് ചെയ്യുക

Thursday, June 24, 2010

ചരിത്രത്തിലെ ഏറ്റവും മികച്ച 2 ഗോളുകൾ(1)


                                        
                                                        Pelé Africa do Sul Cropped.jpg




          ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരങ്ങളായ രണ്ട് ഗോളുകളും ലാറ്റിൻ അമേരിക്കൻ ഇന്ദ്രജാലത്തിൽ നിന്നുണ്ടായതാണ്.
       ആദ്യത്തെ ഗോൾ പെലെയുടെ വകയായിരുന്നു:ബ്രസീൽ ആദ്യമായി കപ് നേടിയ 1958 ലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ സ്വീഡനെതിരെ.സ്വീഡൻ കളിയുടെ അഞ്ചാം മിനുറ്റിൽ തന്നെ ബ്രസീലിനെതിരെ ഗോളടിച്ചു.ബ്രസീൽ സടകുടഞ്ഞെണീക്കാൻ താമസിച്ചില്ല.ഗരിഞ്ചയുടെ ക്രോസിൽ വാവയുടെ 2 ഗോളുകൾ.ഒന്നാം പകുതി തീരുമ്പോൾ ബ്രസീൽ 2-1 ന് മുൻപിൽ.
       രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ പെലെയുടെ വിസ്മയ ഗോൾ പിറന്നു.
മരിയ സഗോലയുടെ സുന്ദരൻ പാസ് മുന്നേറ്റത്തിനിടയിൽ തിരിഞ്ഞുനിന്ന പെലെ,സ്വന്തം പോസ്റ്റിന് അഭിമുഖമായി പന്ത് കാൽമുട്ടു കൊണ്ട് തന്റെയും സ്വീഡന്റെ കളിക്കാരന്റെയും തലക്കു മുകളിലൂടെ മറിച്ചു.ഞൊടിയിടയിൽ തിരിഞ്ഞ് താഴോട്ട് വീഴുന്ന പന്ത് നിലം തൊടും മുമ്പ് ഉഗ്രൻ ഷോട്ട്.പ്രതിരോധ നിരയേയും ഗോളിയേയും ഒരുമിച്ച് തോൽ‌പ്പിച്ച മായികക്കാഴ്ച.അതായിരുന്നു പെലെയുടെ ആ ഗോൾ.
ചരിത്രത്തിലെ ഏറ്റവും മികച്ച 2 ഗോളുകൾ(1)

          ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരങ്ങളായ രണ്ട് ഗോളുകളും ലാറ്റിൻ അമേരിക്കൻ ഇന്ദ്രജാലത്തിൽ നിന്നുണ്ടായതാണ്.
       ആദ്യത്തെ ഗോൾ പെലെയുടെ വകയായിരുന്നു:ബ്രസീൽ ആദ്യമായി കപ് നേടിയ 1958 ലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ സ്വീഡനെതിരെ.സ്വീഡൻ കളിയുടെ അഞ്ചാം മിനുറ്റിൽ തന്നെ ബ്രസീലിനെതിരെ ഗോളടിച്ചു.ബ്രസീൽ സടകുടഞ്ഞെണീക്കാൻ താമസിച്ചില്ല.ഗരിഞ്ചയുടെ ക്രോസിൽ വാവയുടെ 2 ഗോളുകൾ.ഒന്നാം പകുതി തീരുമ്പോൾ ബ്രസീൽ 2-1 ന് മുൻപിൽ.
       രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ പെലെയുടെ വിസ്മയ ഗോൾ പിറന്നു.
മരിയ സഗോലയുടെ സുന്ദരൻ പാസ് മുന്നേറ്റത്തിനിടയിൽ തിരിഞ്ഞുനിന്ന പെലെ,സ്വന്തം പോസ്റ്റിന് അഭിമുഖമായി പന്ത് കാൽമുട്ടു കൊണ്ട് തന്റെയും സ്വീഡന്റെ കളിക്കാരന്റെയും തലക്കു മുകളിലൂടെ മറിച്ചു.ഞൊടിയിടയിൽ തിരിഞ്ഞ് താഴോട്ട് വീഴുന്ന പന്ത് നിലം തൊടും മുമ്പ് ഉഗ്രൻ ഷോട്ട്.പ്രതിരോധ നിരയേയും ഗോളിയേയും ഒരുമിച്ച് തോൽ‌പ്പിച്ച മായികക്കാഴ്ച.അതായിരുന്നു പെലെയുടെ ആ ഗോൾ.



Wednesday, June 23, 2010

കടൽത്തീരത്ത്

ഒ.വി.വിജയന്റെ കഥകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് കടൽത്തീരത്ത് ആണ്.അതിൽ നിന്നൊരിഷ്ടഭാഗം:
 “അപരിചിതനെപ്പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കി.സാന്ത്വനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യാനാവാത്ത മനസിന്റെ മറ.പാറാവുകാരൻ അഴിവാതിൽ തുറന്ന് വെള്ളായിയപ്പനെ അകത്തു പ്രവേശിപ്പിച്ചു.അച്ഛനും മകനും നേരോടു നേരായി തെല്ലിടനേരം നിന്നു.പിന്നെ വെള്ളായിയപ്പൻ മകനെ കെട്ടിപ്പിടിച്ചു.കണ്ടുണ്ണി ശ്രവണത്തിനപ്പുറമുള്ള ഒരു സ്ഥായിയിൽ നിലവിളിച്ചു.വെള്ളായിയപ്പൻ കരഞ്ഞു വിളിച്ചു:മകനേ!                                     കണ്ടുണ്ണി മറുവിളി വിളിച്ചു:അപ്പാ!  രണ്ടു വാക്കുകൾ മാത്രം.രണ്ട് വാക്കുകൾക്കിടയിൽ ദു:ഖത്തിൽ,മൌനത്തിൽ,അച്ഛനും മകനും അറിവുകൾ കൈമാറി.”
ഒ.വി.വിജയൻ വിക്കി പേജ്

മലയാളം വിക്കി സി.ഡി

Creating Wikipedia CD

Malayalam Wikimedians have released the CD version of the 500 selected articles of Malayalam Wikipedia on2010 April 17 as part of the 3rd Malayalam Wikimedian’s meetup.
Malayalam Wikipedia Version 1.0 CD  is available for download from the Malayalam Wikimedian’s community website sitehttp://mlwiki.in/. Following versions of Malayalam Wikipedia CD are available in the mlwiki.in web site
  • ISO image of the Malayalam Wikipedia CD version 1.0.
  • Online version of the Malayalam Wikipedia CD version 1.0.
Malayalalm Wikipedia CD sticker
Sticker used for the Malayalam Wikipedia CD Version 1.0. Designed by Hiran Venugopal (http://hiran.in/)

മലയാളം വിക്കിപീഡിയയെക്കുറിച്ചറിയൂ
ഡൌൺലോഡ്

Tuesday, June 22, 2010

മൊബൈൽ മരണം

വയനാട് ജില്ലയിലെ എഴുതിത്തെളിഞ്ഞു വരുന്ന പുതിയ കഥാക്യത്തുക്കളിലൊരാളുടെ ചെറുകഥയാണിത്.ദയവായി അഭിപ്രായങ്ങൾ അറിയിക്കുക.

                                            മൊബൈൽ മരണം
                                     ജോസ് പാഴൂക്കാരൻ,പുല്പള്ളി

              അവർ ഒരു മരത്തിന്റെ ചുവട്ടിൽ പരസ്പരം കണ്ടുമുട്ടി.നല്ല പടർപ്പൻ കമ്പുകളുള്ള ആ മരം നിലാവിൽ അവർക്കു മുകളിൽ കുട വിരിച്ചു നിന്നു.
             മുകളിലേക്കു നോക്കി ഇരുവരും ത്യപ്തിപ്പെട്ടു.
             അവർ മരത്തിന്റെ പൊന്തിയ വേരിൽ ഇരുന്നപ്പോൾ,ആ മടിയിലേക്ക് തല ചേർത്ത് വച്ച് അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു.ഉടുമുണ്ടിൽ  കണ്ണീരൊപ്പി അവൻ പറഞ്ഞു.
              മരിക്കണമെന്നുള്ള നിന്റെ അവസാനത്തെ മെസേജ് എനിക്കു കിട്ടി.
ഒപ്പം നീയുമുണ്ടെന്ന് എനിക്കും,അവൾ പറഞ്ഞു.
              നിനക്കു വല്ലാതെ വേദനിച്ചു....എനിക്കും...
              അവർ മൊബൈലുകളെടുത്ത് ഇതു വരെ അയച്ച് രസിച്ച മെസേജുകളെല്ലാം ഒരിക്കൽ കൂടി വായിച്ചു.
            എന്താ പേര്?
            സൌമ്യ.....
           എവിടെ പoക്കുന്നു?
           എട്ട് ബി യിൽ
           എനിക്കിഷ്ടമായി!
           നിന്നെയും......!
           നാളെ കാണുമോ?
           ഫാത്തിമ ബസ്,മോർണിംഗ് 9.30...
            .................
            അവർ മൊബൈലുകൾ തമ്മിൽ ചേർത്തു പിടിച്ച് വിമ്മിക്കരഞ്ഞു.
ആദ്യമായി ഞാൻ നിന്നെ ചുംബിക്കുമ്പോൾ നീ ഭയന്നു ചുവന്നിരുന്നു.പിന്നെ ലജ്ജ കൊണ്ട് തുടുത്തു.പിന്നെ പൊട്ടിച്ചിരിച്ചു.ഇപ്പോൾ പൊട്ടിക്കരയുന്നു.
നമ്മുടെ ചുംബനങ്ങൾ ആരാണ് മൊബൈലിൽ പകർത്തിയത്?
            അറിയില്ല.
            എങ്ങനെയാണ് നെറ്റിൽ പടർന്നത്?
            അറിയില്ല.
            നീ എന്നെ ചതിക്കുകയായിരുന്നു?
           ഞാനല്ല.....ഈ മൊബൈലാണ് ചതിയൻ....
           അവൻ ദ്യശ്യങ്ങൾ തെളിച്ചു കാണിച്ചു.
ഇരുവരും പുണരുന്നതിന്റെ രാസക്കൂട്ട് കണ്ട് അവൾ കണ്ണുപൊത്തി.
          നിനക്കിതാരാണ് തന്നത്?
         എന്റച്ഛൻ.
         നിനക്കോ?
         എന്റമ്മ.അപകടത്തിൽ പെട്ടാൽ വിളിക്കാനാണ്.പുറത്തുപോയാൽ അമ്മയുടെ ടെൻഷൻ നിനക്കറിയില്ല.
          നമുക്കിത് അടിച്ചു തകർക്കാം....?
           അരുത്!നമുക്കിത് വേരുകൾക്കിടയിൽ പരസ്പരം ചേർത്ത് വെക്കാം.മരണശേഷം ആളുകൾ നമ്മുടെ പ്രണയത്തിന്റെ ആഴം അറിയട്ടെ.....
           അവൻ അപ്രകാരം ചെയ്ത ശേഷം ഉടുത്തിരുന്ന മുണ്ട് വലിച്ചു കീറി രണ്ടായി പിണച്ചു.
           നമുക്ക് മരിക്കണ്ടേ......?
           വേണം.
           അവൻ പടർപ്പൻ കൊമ്പിൽ മുണ്ടുകൊണ്ട് രണ്ട് വട്ടമുണ്ടാക്കി.
അവർ അവസാനമായി വീണ്ടും പുണർന്നു.
           പൊടുന്നനെ,താഴെ ഒട്ടിച്ചേർന്നിരുന്ന മൊബൈലുകളിൽ ഒരേ സമയം രണ്ട് മെസേജുകൾ ശബ്ദമിളക്കി.
           മരിക്കുന്നതിനു മുൻപുള്ള മെസ്സേജുകളിൽ അവരുടെ ആകാംക്ഷ മുറുകി.
മൊബൈലുകൾ മിഴി തുറന്നു.ചിരിച്ചു.
            കോൾ വിളിക്കാനുള്ള നിങ്ങളുടെ കാലാവധി അവസാനിച്ചിരിക്കുന്നു.വീണ്ടും റീ‍ചാർജ്ജ് ചെയ്യൂ! നേടൂ ഒരടിപൊളി ഓഫർ!
അവർ പരസ്പരം നോക്കി .പിന്നെ,മൊബൈലുകൾ മുകളിലെ കുരുക്കിൽ ഞാത്തിമുറുക്കി.
            എന്നിട്ട്,മുഖം തിരിഞ്ഞ് നടന്നു.....
                                              *************
ജോസ് പാഴൂക്കാരൻ എഴുതിയ  ’അരിവാൾ ജീവിതം’  എന്ന നോവലിന്റെ ഒരാസ്വാദനം ‘മാത്യഭൂമി’ ദിനപത്രത്തിൽ വന്നത് ചേർക്കുന്നു:

ജഗന്തിയെന്ന പെണ്ണ്‌
Posted on: 21 Jun 2010


ഡോ. ഖദീജ മുംതാസ്‌(പ്രൊഫസര്‍,മെഡിക്കല്‍ കോളേജ്,കോഴിക്കോട്)



സ്ത്രീപഥം


സിരകള്‍ക്കുള്ളില്‍ നൊമ്പരം അരിവാള്‍ പോലെ വളഞ്ഞുകുത്തിനില്ക്കുന്ന അനുഭവമായിരുന്നു ജോസ് പാഴൂക്കാരന്റെ 'അരിവാള്‍ ജീവിത'മെന്ന നോവലും നായിക ജഗന്തിയും പകര്‍ന്നുതന്നത്. അട്ടയെക്കൊണ്ടു ചോരയൂറ്റിച്ചും, ലോഹം പഴുപ്പിച്ചു ചൂടുവെച്ചും നിസ്സഹായരായി നിലത്തു വീണുരുണ്ടും ഗോത്രവംശജര്‍ സ്വന്തം ശരീരങ്ങളില്‍ നിന്ന് പിഴുതു മാറ്റാന്‍ പെടാപ്പാടുപെടുന്ന നൊമ്പരത്തെപ്പറ്റി, ഹൈഡ്രോക്‌സിയൂറിയയിലും ഫിനോബാര്‍ബിറ്റോണ്‍ ഗുളികകളിലും അടങ്ങുവാന്‍ മടിക്കുന്ന വേദനകളെപ്പറ്റി ഈനാള്‍ വരെ കാര്യമായൊന്നും ഞാനറിഞ്ഞിരുന്നില്ല, എത്രയോ അരിവാള്‍ രോഗികള്‍ (Sickle Cell Anaemia)എന്റെയും ചികിത്സാപരിസരങ്ങളിലൂടെ നിശ്ശബ്ദം കടന്നു പോയിട്ടും!

ആഫ്രിക്കയിലായാലും കേരളത്തിലായാലും കാടിന്റെ മക്കളായ ഗോത്രവംശജര്‍ തന്നെയാണ് സിക്കിള്‍ സെല്‍ അനീമിയയുടെ എപ്പോഴത്തേയും ഇരകള്‍. നിഷ്‌കളങ്കരും ശാന്തപ്രകൃതികളുമായ മനുഷ്യര്‍ അതിജീവനക്ഷമരല്ലെന്ന് തോന്നിപ്പിക്കുംവിധം അവരുടെ ജനിതകനാരുകളില്‍ പ്രകൃതി മരണ വാറന്റുപോലെ പതിപ്പിച്ചുവിടുകയാണ്, രക്തകോശങ്ങളെ വികലവും നാശോന്മുഖവുമാക്കുന്ന സിക്കിള്‍സെല്‍ ജീനുകള്‍. പൂര്‍വികരുടെ രക്താണുക്കളെ ദീര്‍ഘകാലം ആക്രമിക്കുകയും തളര്‍ത്തുകയും ചെയ്തിരുന്ന മലേറിയാ അണുക്കളെ പ്രതിരോധിക്കാനായി രൂപാന്തരം പ്രാപിച്ചവയായിരിക്കാം ഒരു പക്ഷേ ഈ ജീനുകള്‍.

എന്നിട്ടോ? എയ്ഡ്‌സിനോളം മാരകമായവിധത്തില്‍ പിന്‍ഗാമികളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും പ്രഹരമേല്‍പ്പിച്ചു വിജയാഹ്ലാദം കൊള്ളുകയാണ് ഇന്നവ. ആദിവാസി സമൂഹത്തിന്റെ ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ അംഗങ്ങള്‍ ഈ രോഗത്തിന്റെ പിടിയിലമര്‍ന്നിട്ടും അധികാരവര്‍ഗം ഈ നിസ്സഹായര്‍ക്കു നേരെ ക്രൂരമായ നിസ്സംഗത കാട്ടുന്നുണ്ടോ?

ആദിവാസി ക്ഷേമമെന്ന പേരില്‍ അളവില്ലാത്ത പണം ഏതൊക്കെയോ ചാലുകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുമ്പോഴും ഗോത്രസമൂഹങ്ങളെത്തന്നെ തുടച്ചുനീക്കുമാറ് കരാളരൂപംപൂണ്ട രോഗത്തിനെതിരെ ''നിങ്ങള്‍ സമരം ചെയ്യൂ. ഗവണ്‍മെന്റ് ഫണ്ടനുവദിച്ചാല്‍ എല്ലാ പ്രശ്‌നവും തീരും'' എന്നു നിസ്സംഗരാവാന്‍ ഡോക്ടര്‍ സമൂഹം തുനിയുന്നത് നോവലില്‍ മാത്രമാണോ?

നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡുകളും ആദിവാസി ക്ഷേമത്തിന് ഫീല്‍ഡുചുറ്റാനുള്ള ടാറ്റാ സുമോ വാനുകളും സര്‍ക്കാറാസ്​പത്രികളിലെത്തുന്ന കാടിന്റെ മക്കളെ നോക്കി പരിഹാസച്ചിരിയുയര്‍ത്തുകയാണ്. ആദിവാസിക്ക് പഠിപ്പില്ല, ലോകവിവരമില്ല, വികാരങ്ങളില്ല, വേദനകളില്ല, സാമൂഹികബോധവുമില്ല! അതുകൊണ്ടുതന്നെ, സ്വന്തം മക്കള്‍ രോഗം ബാധിച്ച് തീവ്രവേദനയില്‍ അലറിക്കരയുമ്പോള്‍ ''എനക്കു ബയ്യ; മരിച്ചാല് മരിക്കട്ടെ!'' എന്നു നിസ്സംഗരാവാന്‍ ഇനിയൊന്നും വിറ്റുതുലയ്ക്കാനില്ലാത്ത ആദിവാസി മാതാപിതാക്കള്‍ നിര്‍വികാരരാകുന്നു.

രോഗത്തിന് ആണ്‍പെണ്‍ ഭേദമില്ലെങ്കിലും വികല ജീനിന്റെ വാഹകരെന്ന പേരില്‍ ചെട്ടിസമുദായത്തിലെ പുരുഷര്‍, സ്വസമുദായത്തിലെ സ്ത്രീകളെ തള്ളിപ്പറഞ്ഞ് നമ്പ്യാര്‍ പെണ്‍കുട്ടികളെയും നായര്‍പെണ്‍കുട്ടികളെയും തേടിപ്പോകുന്നു. ജന്മം മുഴുവന്‍ അവിവാഹിതരായി കഴിയേണ്ടിവരുമെന്നു പേടിച്ച് കന്യകമാര്‍ ആത്മഹത്യ ചെയ്യുന്നു. രോഗം ബാധിച്ചവര്‍ അപകര്‍ഷതയോടെ അതു മറച്ചുവെച്ച് കുടിലിലെ ഇരുളില്‍ വിളര്‍ത്തുവിരണ്ട് അകാലവാര്‍ധക്യം വരിക്കുന്നു.

എം.ടി.യേയും മാധവിക്കുട്ടിയേയും വായിക്കുന്ന, ശ്രുതിമധുരമായി പാടാനറിയുന്ന അമ്മാളുവിനെപ്പോലെയുള്ള കുരുന്നുപ്രതിഭകള്‍ രോഗത്താല്‍ വാടി, അകാലത്തില്‍ മുരടിച്ചു പോകുന്നു..... രോഗമായാലും ദാരിദ്ര്യമായാലും ഏറ്റവുമധികം പീഡകളനുഭവിക്കേണ്ടിവരുന്നത് എപ്പോഴും സ്ത്രീ തന്നെ!

ഏത് ഇരുളിലും ഒരു ആശാകിരണം ജ്വലിക്കാതിരിക്കുമോ? ജഗന്തിയെന്ന ചെട്ടിച്ചിപ്പെണ്ണിലൂടെയാണ് നോവലില്‍ വയനാട്ടിലെ അരിവാള്‍ രോഗികള്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ തപ്പും തുടിയും കേട്ടുതുടങ്ങുന്നത്. കുടകിന്റെ സൗന്ദര്യവും സ്വാതന്ത്ര്യബോധത്തിലൂന്നിയ വിദ്യാഭ്യാസവും കൈമുതലായുണ്ടായിരുന്ന ജഗന്തിക്ക് വ്യക്തിപര നഷ്ടങ്ങളും അസ്വാതന്ത്ര്യവുമായി അരിവാള്‍ രോഗം ബാധിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വയനാടന്‍ മണ്ണില്‍ സ്വത്വവേരുകളാഴ്ത്തിയ സ്വന്തം ചെട്ടി സമുദായാംഗങ്ങളില്‍ മാത്രമല്ല, തങ്ങളോടിണങ്ങിക്കഴിയുന്ന പ്രാക്തന ഗോത്രസമുദായാംഗങ്ങളായ പണിയ, അടിയ വംശജരിലും അരിവാള്‍ രോഗം ഏല്പിക്കുന്ന ആഘാതത്തിന്റെ ഭീകരത എത്രമാത്രമാണെന്ന് ജഗന്തി അറിഞ്ഞുതുടങ്ങുന്നത് രോഗബാധിതയായതിനുശേഷം മാത്രം. നിശ്ചയിക്കപ്പെട്ട വിവാഹം മുടങ്ങി മാനസികമായി ഒറ്റപ്പെട്ടപ്പോള്‍, തന്നെപ്പോലെ വേദനയനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ദൃഢനിശ്ചയമെടുക്കുകയാണ് അവള്‍. ഒറ്റയാള്‍ പട്ടാളമായി അവള്‍ ഇറങ്ങിപ്പുറപ്പെട്ടു,

ഏറ്റവും അടുത്ത അരിവാള്‍ ബാധിത കുടുംബത്തിലേക്കുതന്നെ. പതുക്കെപ്പതുക്കെ അവള്‍ക്കു കൂട്ടാവുകയാണ്, അവള്‍ തന്നെ ഊതിപ്പെരുക്കിയെടുത്ത ആത്മവിശ്വാസവുമായി അവളെപ്പോലെ അവശരായവര്‍.അവരില്‍ പുരുഷന്മാരും കുട്ടികളും സ്ത്രീകളുമുണ്ട്. അരിവാള്‍ രോഗികളായ തങ്ങളുടെ അതിദീനമായ അവസ്ഥയ്ക്ക് കാരണം വെറും രോഗം മാത്രമല്ല, സമുദായാംഗങ്ങളുടെ നിഷ്‌കളങ്കതയും അന്ധവിശ്വാസങ്ങളും വിദ്യാഭ്യാസമില്ലായ്മയും സാമൂഹികബോധമില്ലായ്മയും ഒക്കെ കൂടിയാണെന്ന് അവര്‍ തിരിച്ചറിയുകയാണ്. തക്കാളിക്കവിളുകളില്‍ പതുക്കെപ്പതുക്കെ അരിച്ചുകയറുന്ന വിളര്‍പ്പും ഏറെ നടന്നാല്‍ നീരുവന്നുവീര്‍ക്കുന്ന കാലുകളും തളര്‍ത്തുന്ന ശാരീരിക വേദനകളുമായി ജഗന്തി ധീരയായി കുന്നും മലയും കാടും പാടവും പുഴയും താണ്ടി അരിവാള്‍ രോഗികളെ സംഘടിപ്പിക്കുകയാണ്, അവരുടെ ആരോഗ്യസംരക്ഷണ കാര്യങ്ങളില്‍ ഇടപെടുകയാണ്, ബോധനക്ലാസുകള്‍ സംഘടിപ്പിക്കുകയാണ്, ആരോഗ്യ പ്രവര്‍ത്തകരെ ഉണര്‍ത്തുകയാണ്, ഗവണ്‍മെന്റിന്റെ കണ്ണു തുറപ്പിക്കാനുള്ള നിവേദനങ്ങള്‍ അയപ്പിക്കാന്‍ പ്രാപ്തയാവുകയാണ്! ഇവയ്ക്കിടയില്‍ അവളെ തോല്പിക്കാനൊരുങ്ങുന്നത് രോഗപീഡകള്‍ മാത്രമല്ല, അപവാദ പ്രചാരണങ്ങളും ഭീഷണികളും സ്വകുടുംബാംഗങ്ങളില്‍ നിന്നുതന്നെയുള്ള അവഗണനയും പുച്ഛവും ഒക്കെയാണ്. പൊതു സേവന രംഗത്തേക്കിറങ്ങുന്ന സ്ത്രീക്ക് കൂച്ചുവിലങ്ങൊരുക്കുന്ന സമൂഹമനശ്ശാസ്ത്രം എപ്പോഴും എവിടെയും ഒരുപോലെത്തന്നെ.

''മറ്റുള്ളവര്‍ക്കു വേണ്ടി ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ട കരാറിലാണ് മനുഷ്യര്‍ ജനിക്കുന്നതു തന്നെ. ആ നിയമം തെറ്റിക്കുമ്പോഴാണ് പ്രകൃതി നമ്മെ അസന്തുലിത ഋതുക്കളിലൂടെ ശിക്ഷിക്കുന്നത്. രോഗമെന്നത് പ്രകൃതിയുടെ ഉപദേശം മാത്രമായിരിക്കാം.'' ജഗന്തിയുടെ ചിന്തകളായി നോവലിസ്റ്റ് രേഖപ്പെടുത്തിയ വാക്കുകളാണിവ. പഴശ്ശിപ്പടയോട്ടങ്ങളുടെയും നക്‌സല്‍ വര്‍ഗീസിന്റെയും അജിതയുടെയും ജ്വലിക്കുന്ന ആശയങ്ങളുടെയും ചരിത്രമുറങ്ങുന്ന വയനാട്ടിലെ തിരുനെല്ലിയില്‍ കുരുത്തവള്‍ തന്നെ ജഗന്തിയും. ചരിത്രം നീതിക്കുവേണ്ടി പോരാടിയവര്‍ക്കെല്ലാം തൂക്കുമരണവും അധിക്ഷേപവും കൊടുത്തിട്ടുണ്ട് എന്നവള്‍ക്കറിയാം. അതാണ് ജഗന്തിയെ സേവനരംഗത്തും ചൂഷകര്‍ക്കെതിരായ സമരരംഗത്തും അവസാന ശ്വാസം വരെ പിടിച്ചുനിര്‍ത്തുന്നത്. രോഗവും അവശതയുമറിഞ്ഞിട്ടും അവളെ വേള്‍ക്കാനൊരുങ്ങുന്ന, ബാല്യകാല സഖാവായ ദേവേശന്റെ മടിയില്‍ക്കിടന്ന് അന്ത്യശ്വാസം വലിക്കുകയാണ് പോരാട്ടത്തിനിടെ ജഗന്തി. വിവാഹശേഷം അവളെ വിളിക്കാനായി കരുതിവെച്ച പൂപോലെയുള്ള വാക്കുകള്‍ ദേവേശന് അപ്പോഴേ ഉരുവിടാനാകുന്നുള്ളൂ. ''ജമന്തി..... ജമന്തി.''

കൊല്ലങ്ങളോളം ആദിവാസി ഊരുകളിലും ചെട്ടിമനകളിലും ഗ്രാമങ്ങളിലും അനുതാപപൂര്‍വമായ അന്വേഷണബുദ്ധിയോടെ അലഞ്ഞുനടന്നു തന്നെയാകണം എഴുത്തുകാരന് ആ സംസ്‌കാരങ്ങളേയും ഭാഷയേയും വിശ്വാസങ്ങളെയും ദൈന്യതകളേയും ഈവിധം തനിമയോടെ ഒപ്പിയെടുക്കാനായത്. ചരിത്രവും മിത്തുകളും ആത്മീയതയും കൈകോര്‍ക്കുന്ന വയനാടന്‍ ഭൂപ്രകൃതി ജീവനുള്ള കഥാപാത്രമായി നോവലില്‍ ഉടനീളമുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ആദിവാസി സമൂഹങ്ങളും കര്‍ണാടകയിലും തമിഴ്‌നാട്ടിലും വേരുകളുള്ള വ്യത്യസ്ത ചെട്ടി സമുദായങ്ങളും അവരുടെ ഭാഷാന്തരങ്ങളും ഒക്കെ സൂക്ഷ്മദൃക്കായ ഒരു ആസ്വാദകനെ സംതൃപ്തനാക്കും വിധം തനിമയാര്‍ന്ന ഭാഷയോടെ ചിത്രീകരിക്കാനാവുന്നുണ്ട് എഴുത്തുകാരന്.

കുടിയേറ്റത്തിന്റെ സാഹസികതയെ, കഠിനതകളെ, പറിച്ചു നടപ്പെട്ടവന്റെ വേദനകളെപ്പറ്റി എഴുതാമായിരുന്നു കുടിയേറ്റകര്‍ഷക കുടുംബാംഗമായ ജോസ് പാഴൂക്കാരന്. കാട്ടാനകളോടും കാട്ടുപന്നികളോടും മലമ്പനിയോടും അടരാടി മലമുകളില്‍ കനകം വിളയിച്ചവന്റെ കഥകള്‍ എമ്പാടും പറയാനുണ്ടാകും അത്തരമൊരാള്‍ക്ക്.

തന്നെയോ, തന്റെ കുടുംബാംഗങ്ങളെയോ ബാധിക്കുന്നതിനപ്പുറമുള്ള രോഗങ്ങളെപ്പറ്റി ആകുലനാകാനും ആ രോഗാവസ്ഥ മനുഷ്യബന്ധങ്ങളിലും സമൂഹത്തിലുമുളവാക്കുന്ന പ്രതിസന്ധികള്‍ക്ക് സര്‍ഗാവിഷ്‌കാരം നല്‍കാനും കഴിയുക എന്നത് ചുരുങ്ങിയ കാര്യമല്ല. വയനാട്ടിലെ സാഹിത്യവാസനയുള്ള ഒരു ഡോക്ടര്‍, അല്ലെങ്കില്‍ മറ്റൊരാരോഗ്യ പ്രവര്‍ത്തകന്‍, എന്തുകൊണ്ടിതുവരെ 'അരിവാള്‍ ജീവിതം' എഴുതിയില്ല എന്ന അത്ഭുതമാണെനിക്ക്. തന്റെ പറമ്പില്‍ കൊത്തുകയും കിളയ്ക്കുകയും വയലില്‍ നിശ്ശബ്ദം പണിയെടുക്കുകയും കാട്ടുതേനും കാട്ടു വിഭവങ്ങളും നിസ്സാരവിലയ്ക്ക് നാട്ടുകാര്‍ക്ക് വിറ്റ് സന്ധ്യയായാല്‍ കള്ള് മോന്തി, ലക്കുകെട്ട് കാടിന്റെ അന്ധകാരങ്ങളിലേക്ക് പിന്‍വാങ്ങുകയും ചെയ്യുന്ന ആദിവാസിയുടെയും കമ്പോള വ്യവസ്ഥകളുടെ കാപട്യമറിയാത്ത ചെട്ടിയുടെയും ആരോഗ്യസമസ്യകളെ സര്‍ഗാത്മകമായി മറനീക്കിക്കാണിക്കാന്‍ ഒരു ജോസ് പാഴൂക്കാരന്‍ തന്നെ വേണ്ടി വന്നുവല്ലോ!

വ്യക്തിപരമായ ദുഃഖങ്ങളിലും സംഘര്‍ഷങ്ങളിലും കാലൂന്നിനിന്ന്, അവയുടെ സാമൂഹികപരമായ മാനത്തിലേക്ക് കണ്ണയയ്ക്കുകയും ധീരയാവുകയും ചെയ്യുന്ന സ്ത്രീ എരിയുന്ന കനല്‍ക്കട്ടയില്‍ നിന്ന് വജ്രമായി പരിണമിക്കുകയാണ്. ജഗന്തിയെന്ന അത്യുജ്ജ്വല നായികയെ കണ്ടെത്തിയ ജോസ് പാഴൂക്കാരന് നന്ദി!

ജോസ് പാഴൂക്കാരന്റെ ഫോൺ:9495532101 ഇ മെയിൽ:pazhukaran@gmail.കോം
പ്രസാധകര്‍ :കൈരളി ബുക്സ് , താളിക്കാവ് റോഡ്‌ , കണ്ണൂര്‍ ഫോണ്‍:04972761200
                    വില : 85 രൂപ .


Monday, June 21, 2010

ലാ സ്ട്രാഡ:അധ:സ്ഥിതരുടെ ശോകഗീതം


രാജപാതകളില്‍ അലയുന്നവര്‍
 ‘ലാ സ്ട്രാഡ‘ (1954)


ആധുനിക സിനിമയെക്കുറിച്ചുള്ള പരിചിന്തനം ഫെല്ലിനിയെക്കൂടാതെ ഒരിക്കലും പൂര്‍ണമാവുന്നില്ല.ആത്മ കഥാപരമായ ചലചിത്ര രചനയാ‍ണ് ഇതര ചലചിത്രകാരന്മാരില്‍ നിന്നും ഫെല്ലിനിയെ മാറ്റി നിര്‍ത്തുന്നത്.
1954 ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ  ‘ലാ സ്ട്രാഡ‘ ഒരു ക്ലാസിക്കിന്റെ ശക്തിസൌന്ദര്യങ്ങള്‍ സമാര്‍ജ്ജിച്ച രചനയാണ്.എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഈ സിനിമയെ പ്രേക്ഷകര്‍ വിലയിരുത്തുന്നു.1956-ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം ഈ ചിത്രം നേടിയിട്ടുണ്ട്.
ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളപ്പെട്ട ഏതാനും നിസ്സാര മനുഷ്യരുടെ കഥയാണ്  ‘ലാ സ്ട്രാഡ‘ പറയുന്നത്. ‘ലാ സ്ട്രാഡ‘ എന്നാല്‍ പാതയെന്നാണര്‍ഥം.പാതയാകട്ടെ നിത്യമായ പ്രയാണത്തെ അര്‍ത്ഥമാക്കുന്നു.
തെരുവുകളിലെ ചെപ്പടി വിദ്യക്കാരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേര്‍ന്ന ഗെല്‍സോമിനയും തമ്മിലുള്ള ബന്ധമാണ് സിനിമയിലെ ഇതിവ്യത്തം.നിയോറിയലിസത്തിന്റെ അയത്നലാളിത്യം സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. 
പാതയില്‍ നിന്ന് വേറിട്ടൊരസ്തിത്വം സമ്പാനോ എന്ന പരുക്കന്‍ മനുഷ്യനില്ല.ഏതോ കാലത്ത് തെരുവിലേക്ക് തള്ളിമാറ്റപ്പെട്ടയാളാണ് സമ്പാനോ.നാമയാളെ ആദ്യമായി കാണുന്നതും പാതയില്‍ വെച്ചുതന്നെ.ഗെല്‍സോമിനയുടെ വീട്ടിനടുക്കലെ പാതയില്‍ അയാളുടെ തെരുവു സര്‍ക്കസ് വാഹനം വന്ന് നിന്നു.അയാള്‍ സഹായിയായി കൂട്ടിക്കൊണ്ടു പോയിരുന്ന പെണ്‍കുട്ടി,ഗെല്‍സോമിനയുടെ സഹോദരി,മരിച്ചുപോയ വിവരം അറിയിക്കാനാണയാള്‍ എത്തിയത്.ആ ദുരന്തത്തില്‍ മനം നൊന്തു കരയുന്നതിനിടയിലും അമ്മയ്ക്കു വ്യഗ്രത ഗെല്‍സോമിനയെ സഹോദരിക്കു പകരമായി പറഞ്ഞയയ്ക്കാനാണ്.അറിഞ്ഞുകൊണ്ട് കുരുതിക്കു കൊടുക്കുകയാണെന്ന് അമ്മക്കറിയാതെയല്ല.പക്ഷെ അതു കൂടാതെ വയ്യ.വയര്‍ നിറയെ ആഹാരം അപ്രാപ്യമായ സ്വപ്നമായിരുന്ന അവര്‍ക്ക് അതേ കഴിയുമായിരുന്നുള്ളു.അങ്ങനെ കരച്ചിലിനിടയിലൂടെ ഗെല്‍സോമിന തെരുവിലേക്കു തള്ളിയിറക്കപ്പെട്ടു.അവള്‍ സമ്പാനോവിന്റെ സര്‍കസ് വണ്ടിക്കുള്ളില്‍ കയറി.ഒരടിമക്കച്ചവടം തന്നെയായിരുന്നു അത്.പരിശീലനത്തിനിടെ സമ്പാനൊ അവളെ അതിക്രൂരമായി പീഡിപ്പിക്കുന്നുണ്ട്.സര്‍ക്കസ് കൂടാരത്തിലെ മ്യഗത്തോടെന്നവണ്ണമല്ലാതെ ഒരു മനുഷ്യജീവിയോടെന്ന പോലെ അവളോട് അയാള്‍ പെരുമാറുന്നില്ല.അവളാകട്ടെ,മനുഷ്യസാധാരണമായൊരു ബന്ധം അയാളുമായി സ്ഥാപിക്കുവാന്‍ ഓരോ നിമിഷവും ശ്രമിക്കുന്നുണ്ട്.എന്നാല്‍ മ്യദുലവികാരങ്ങള്‍ ഒളിനോട്ടം പോലുമിടാത്ത സമ്പാനോവിന്റെ മനസ്സില്‍ അതു ഒരു ചലനവുമുണ്ടാക്കുന്നില്ല.അവരുടെ തെരുവുജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ അയാളെ ജയിലിലാക്കുന്നു;അവളെ ഭ്രാന്തിയുമാക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നാള്‍ സമ്പാനോ അവളുടെ മരണത്തെക്കുറിച്ചറിയുന്നു.അപ്പോള്‍ മാത്രമാണ് ഗെല്‍സോമിനയോട് താന്‍ എത്രമാത്രം ബന്ധപ്പെട്ടിരുന്നു എന്നയാള്‍ മനസ്സിലാക്കുന്നത്.കടല്‍തീരത്തു ചെന്നിരുന്നു കരയുന്ന സമ്പനോയില്‍ മനുഷ്യത്വം നിറഞ്ഞുവരുന്നു .
  പ്രശസ്തനായ ആന്റണി ക്വിന്നാണ് സമ്പാനോവിന്റെ വേഷത്തില്‍ വരുന്നത്.സമ്പാനോവിന്റെ മനുഷ്യത്വരഹിതമായ പരുക്കന്‍ സ്വഭാവത്തിന് ഇതിലേറെ മിഴിവു നല്‍കാന്‍ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.ഫെല്ലിനിയുടെ നടിയായ ഭാര്യ ഗിലിറ്റാ മാസിനയാണ് ഗെല്‍സോമിനയുടെ റോളില്‍.തുറിച്ച കണ്ണുകളുള്ള ഈ അരക്കിറുക്കിയെ അവളുടെ നിഷ്കളങ്കത,പേടി,ബാലിശത്വം,വിഡ്ഡിത്തരം,ദീനത തുടങ്ങിയ ഒട്ടേറെ ഭാവങ്ങളോടെ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ സാമാന്യമായ പ്രതിഭ പോര.അത് എത്രയും ഭംഗിയായി നിര്‍വ്വഹിച്ച മാസിന ഒരു നടിയെന്ന നിലയ്ക്ക് പൂര്‍ണ്ണത നേടിയിരിക്കുന്നു.
അധ:സ്ഥിതരുടെ ശോകഗീതമാണു ‘ലാ സ്ട്രാഡ‘ .ഒപ്പം മനുഷ്യബന്ധങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും.

     ഫെല്ലിനിയെക്കുറിച്ച്


ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും. ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ ആധുനിക സിനിമാപ്രസ്ഥാനത്തില്‍ കടുത്ത സ്വാധീനം ചെലുത്തി. സ്വപ്നവും ഭാവനയും കലര്‍ന്ന ആത്മകഥാംശം നിറഞ്ഞ ആക്ഷേപഹാസ്യപരമായ ചിത്രങ്ങളായിരുന്നു. വെറൈറ്റി ലൈറ്റ്‌സ് (1950) ആണ് ശ്രദ്ധേയമായ ആദ്യചിത്രം. ദ യങ് ആന്റ് ദ പാഷണേറ്റ്, ദ സ്ട്രീറ്റ് (ലാ സ്ട്രഡ), നൈറ്റ്‌സ് ഒഫ് കബീരിയ, ദ സ്വീറ്റ് ലൈഫ്, ജൂലിയറ്റ് ഒഫ് ദ സ്പിരിറ്റ്‌സ്, ഫെല്ലിനി സറ്റയറിക്കൊണ്‍, ദ ക്ലൗണ്‍സ്, റോമാ, കാസനോവ, ഓര്‍കെസ്ട്ര റിഹേഴ്‌സല്‍, സിറ്റി ഒഫ് വിമെന്‍ ആന്റ് ദ ഷിപ് സെയില്‍സ് ഓണ്‍, 8 1/2 എന്നിവ പ്രശസ്ത ചിത്രങ്ങളാണ്. ലാ സ്ട്രഡ എന്ന ചിത്രം 1954-ലും നൈറ്റ്‌സ് ഒഫ് കബീരിയ എന്ന ചിത്രം 1956-ലും അക്കാദമി അവാര്‍ഡ് നേടി. 1993-ല്‍ ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് പ്രത്യേക അവാര്‍ഡ് ലഭിച്ചു. 

വിക്കി ലിങ്ക്: ലാ സ്ട്രാഡ
വിക്കി ലിങ്ക്:ഫെല്ലിനി
ടോറന്റ് ലിങ്ക്
പോസ്റ്ററുകള്‍
തിരക്കഥ

അമേരിക്കൻ യേശുദാസിനെ കേൾക്കൂ!



      ജിം റീവ്സ്





(1923– 1964 )









ഘനഗംഭീര ശബ്ദം കൊണ്ട് ആയിരങ്ങളെ കീഴടക്കിയ ജിം റീവ്സ്,country songs ന്റെ ആചാര്യനാണ്. 1964 ല്‍ അന്തരിച്ച അദ്ദേഹത്തിന് ഇന്നും ധാരാളം ആരാധകരുണ്ട്.നമ്മുടെ യേശുദാസിനെ ആദ്യകാലങ്ങളിൽ ‘കേരള ജിം റീവ്സ്’എന്ന് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രശസ്ത ഗാനം കേള്‍ക്കൂ.
















Jim Reeves - -Jim Reeves Making Believe .mp3
                                 
Found at bee mp3 search engine









Making believe







That you still love me




It's leaving me
Alone and so blue.

I'll always dream,
Still I'll never own you
Making believe,
It's all I can do.

I can't hold you close
When you're not with me
You're somebody's love,
You'll never be mine.

Making believe
I'll spend my lifetime
Loving you,
Making believe.

--- Instrumental ---

Making believe
I've never lost you
But my happy hours
I find are so few.

My plans for the future
Will never come true dear
I'm making believe
What else can I do?.. 












                                                                  വിക്കി പേജ്
                                                                  ഡൌൺലോഡ്


Sunday, June 20, 2010

പാഠം മുപ്പത്‌ :അക്ബര്‍ കക്കട്ടില്‍

അക്ബര്‍ കക്കട്ടിലിന്റെ മുപ്പതു വര്‍ഷത്തെ അധ്യാപകജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് പാഠം മുപ്പത്. മലയാളത്തില്‍ ഒരു അധ്യാപകന്‍ എഴുതുന്ന ആദ്യ സര്‍വീസ് സ്‌റ്റോറി.
പാഠം മുപ്പത്‌

അക്ബര്‍ കക്കട്ടില്‍

സ്മരണ

ഭാഷ : മലയാളം
 
page : 128

Edition : 0

Publisher : Mathrubhumi

Price : 75  രൂപ



ഖലീൽ ജിബ്രാന്റെ ‘ചെറു’കഥ

Khalil Gibran.jpg 

 നോക്കുകുത്തി
   ഖലീൽ ജിബ്രാൻ
          ഞാൻ ഒരു നോക്കുകുത്തിയോട് ഒരു ദിവസം ചോദിച്ചു:‘നിങ്ങൾ നശിച്ച ഈ വയലിൽ നിന്ന് ക്ഷീണിച്ചുകാ‍ണും അല്ലേ?’
           അതു പറഞ്ഞു:മ്യഗങ്ങളെ പേടിപ്പിച്ചോടിക്കുക രസമാണ്.പിന്നെ എനിക്കെന്തു ക്ഷീണം?’
            ഞാൻ ഒരു നിമിഷം ചിന്തിച്ചു:‘വാസ്തവമാണ്.ഞാനും ഇത്തരം ആനന്ദം അനുഭവിച്ചിട്ടുണ്ട്.’
            പുല്ലും വൈക്കോലും നിറച്ച ശരീരം ഉള്ളവർക്കേ അതിന്റെ വാസ്തവമറിയൂ’
 ഇതു കേട്ടുകൊണ്ട് ഞാനവിടെ നിന്നു പോയി.എന്നെ അത് കീർത്തിക്കുകയോ പുഛിക്കുകയോ ചെയ്തതെന്നെനിക്കറിയില്ല.
             ഒരു വർഷം കഴിഞ്ഞു.അതിനിടയ്ക്ക് അതൊരു തത്വജ്ഞാനിയായി പരിണമിച്ചിരുന്നു.ഞാനതിനെ അന്നു സമീപിച്ചപ്പോൾ അതിന്റെ തലയിൽ രണ്ട്    കാക്കകൾ കൂടുകൂട്ടിയിരുന്നു.                                                                         ഖലീൽ ജിബ്രാന്റെ വിക്കി പേജ്